അപ്പോള്‍ കാണുന്നവരെയും, 'അപ്പാ' എന്നു വിളിക്കാന്‍ പറ്റാത്തവരെയും, 'അങ്കിള്‍' എന്നു വിളിക്കണം എന്നാണല്ലോ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തരുണീമണികളുടെ സിദ്ധാന്തം!?അങ്കിളിനു റ്റാറ്റ കൊടുക്കു മോനെ, ഈ അങ്കിളിന് ഒരുമ്മകൊടുക്കു മോളെ, അങ്കിള്‍ തരുന്നതല്ലേ മോന് വാങ്ങിച്ചോ!എന്നിങ്ങനെ ഒരു കൂട്ടര്. ചിലരത് മലയാളീകരിച്ചു വിളമ്പും, ഇത് മോന്റെ മാമന് (?)അല്ലേ, അത് മാമന് കൊടുക്കു, എന്നിങ്ങനെ.
ചില്ലറ വിവരം വെച്ചു തുടങ്ങുമ്പോള്‍ ചില കുട്ടികള്‍, വിളിയുടെ ശൈലി ഒന്ന് മാറ്റും. ഷാജഹാന് ചേട്ടായി, അലിച്ചേട്ടന്, സത്യന് ചേട്ടന്, കൃഷ്ണന് ചേട്ടായി, ചാക്കോ കാക്ക, തോമ്മാനിക്ക, വര്ഗ്ഗീസിക്ക, എന്നിങ്ങനെ പോകും വിളിയുടെ രീതികള്‍. ദോഷം പറയരുതല്ലോ, ഈ വിളിയില്‍ ഒരു മതേതരത്വം ഉണ്ടെന്നുള്ളതും, അപ്പോള്‍ കാണുന്നവരെ അങ്കിള്‍ എന്നു വിളിക്കുന്ന തിനെക്കാള് ഭേദമാണ് എന്നും, ഏതു പോലീസുകാരനും സമ്മതിക്കും.
ഈയിടെ ഒരു സ്കൂള്‍ കുട്ടിയുമായിട്ടു സംസാരിക്കാന്‍ ഇടയായി.
" ചേട്ടായീ, ഈ ഗൂഗിള്‍ ചേട്ടനും, യാഹൂ ചേച്ചിയും ഇല്ലായിരുന്നെങ്കില്‍, നമ്മള് കഷ്ട്ടപ്പെട്ടു പോയേനെ അല്ലേ"?ആ കുട്ടി ചോദിച്ചു.
"അതെന്താ മോനെ അങ്ങനെ"? ഞാന്‍.
" അതേയ്, ഇപ്പൊ എല്ലാരും ചാറ്റിങ്ങാ! ടീ വീല്‍ ആള്‍ക്കാരെ കണ്ടോണ്ടാ വര്‍ത്തമാനം പറേന്നെ! എസ്. എം. എസ്സെല്ലാം, ഇപ്പൊ പിള്ളേരുകളിയാന്നാ പറയുന്നേ! ഇന്നാളു ബസ്സില്‍ കയറിയപ്പോള്‍, ഒരാള്‍ മടിയില്‍ ഒരു ചെറിയ ടീ വീം വെച്ചു കാണുന്നുണ്ടായിരുന്നു എന്നും, 'കുണ് കുണെന്ന്' എന്തോ പറയുന്നുണ്ടായിരുന്നു എന്നും ഒറ്റയാന് ചേട്ടന് പറഞ്ഞു."കുട്ടി.
(ഒറ്റയാന് എന്നു കുട്ടി ഉദ്ദേശിച്ചത്, ഞങ്ങളുടെ നാട്ടിലെ, അവിവാഹിതനായ ഒരു തൈക്കിഴവനെയാണ്).
"അതും, ഈ ഗൂഗിളും യാഹൂവുമായിട്ടു എന്താ ബന്ധം"? ഞാന്‍.
"അയ്യേ ഈ ചേട്ടായിക്കതും അറിയില്ലേ? അവരല്ലേ ഇതിന്റെയെല്ലാം സെറ്റപ്പ്"?കുട്ടി.
"മോനെ, ബസ്സില്‍ വെച്ച് ആ ചേട്ടായി കണ്ടതു ലാപ് ടോപ് ആണ്. അത് കമ്പ്യൂട്ടറിന്റെ കുറേക്കൂടി പുതിയ രൂപമാണ്. അല്ലാതെ ടീ വിയല്ല."ഞാന്‍.
ഞങ്ങളുടെ സംഭാഷണം അങ്ങനെ നീണ്ടു പോയി.
ഈയിടെ, പച്ചക്കറികള്‍ വാങ്ങാന്‍ കടയില്ച്ചെന്ന ഒരു ചേടത്തി, പച്ചക്കറികളുടെ വില കേട്ടപ്പോള്‍, "ഇതെന്തൊരു കൂത്ത്? കോട്ടയത്ത് ചെന്നാല്‍, ഇത്രേം വണ്ണോം, ഇത്രേം നീളോം ഉള്ളത്, പത്തുരൂപക്ക് രണ്ടെണ്ണം കിട്ടുമെന്ന് മറിയാമ്മ പറഞ്ഞല്ലോ? സാധനത്തിന്റെ പേരറിയത്തില്ല!"എന്നു പറഞ്ഞത് പോലെയാണ് പലരുടെയും കാര്യം.
പണ്ടുകാലത്ത് ഗള്ഫുകാരന് വരുമ്പോള്‍, ഷര്‍ട്ട് പീസ്, സാരി, സിഗരറ്റ്, സിഗാര്‍ ലൈറ്റര്‍ മുതലായ സാധനങ്ങളായിരുന്നു, സ്വന്തക്കാര്‍ക്കും, ബന്ധക്കാര്‍ക്കും കൊടുത്തിരുന്നതെങ്കില്‍, ഇന്നാ സ്ഥാനം വീഡിയോ കാമറയും, ലാപ് ടോപ്പുമൊക്കെ കയ്യടക്കി. ശവപ്പെട്ടിയുടെ കാര്യം പോലെയാണ്, കാശ് മുടക്കുന്നവന് ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവനു കാശുമുടക്കുമില്ല, പേരും അറിയില്ല!
ചില സ്നേഹസമ്പന്നരായ ഭര്ത്താക്കന്മാര്, ലാപ് ടോപ്പ് ഭാര്യക്കു ഗിഫ്റ്റ് കൊടുത്തിട്ടായിരിക്കും ഗള്‍ഫിലേക്കുള്ള മടക്ക യാത്ര. തങ്ങളുടെ അഭാവത്തില്‍, മധുരസ്മരണകള് കണ്ട്, ഏകാന്തത അകറ്റാനും, മറ്റും മറ്റും ഉള്ള കാര്യങ്ങള്‍ ഉദ്ദേശിച്ചായിരിക്കും, ഈ സാധുക്കള്‍ ഇങ്ങനെ ചെയ്യുന്നത്. ഫലം പലപ്പോഴും വിപരീതവും, വേദനാജനകവും ആകാറുണ്ട് എന്നുള്ളത് സത്യം. ആദ്യമൊക്കെ ലാപ് ടോപ്പില്‍ ഞെക്കി ഞെക്കി അത് പഠിക്കും, ഏകാന്തത അകറ്റും, പിന്നെ പിന്നെ ചിലരൊക്കെ ചാറ്റിങ്ങും, അപൂര്‍വമായിട്ടു ചീറ്റിങ്ങും തുടങ്ങി വെക്കും!
രണ്ടാഴ്ച മുന്‍പ്, ഒരു രാത്രി പതിനൊന്നു മണിക്ക്, എന്റെ ചാറ്റ് വിന്‍ഡോയില്‍ ഒരു 'ഹായ്' പ്രത്യക്ഷപ്പെട്ടു! ആദ്യം ഞാനത് കാര്യമാക്കിയില്ല. പിന്നെ, തുടരെ തുടരെ 'ഹായ്' വന്നപ്പോള്‍, ആരെങ്കിലും സ്വന്തത്തില്‍പ്പെട്ട പിള്ളേര് ആയിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍, 'ഹായ് അപ്പച്ചാ' എന്ന് കൂടി തെളിഞ്ഞു വന്നു. എന്റെ മക്കളും, നാട്ടുകാരും, നാട്ടുകാരുടെ മക്കളും, എന്നെ അപ്പച്ചാ എന്ന് വിളിക്കുന്ന സ്ഥിതിക്ക്, മൈന്റു ചെയ്യാതിരിക്കുന്നത് മോശമല്ലേ? ഒരു 'ഹായ്' ഞാനും ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചു! അതോടു കൂടി ചോദ്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായി.എന്റീശോയേ, സത്യത്തില്‍ ഈ ഏടാകൂടം വേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി!
"എന്റെ പേര് അനില, (പേര് സാങ്കല്പ്പികം) തൃശൂരാണ്. അപ്പച്ചന്റെ പേരെന്താ?"
"എന്റെ പേര് അപ്പച്ചന്"
"ആണോ...സ്വരം കേട്ടാല്‍ തോന്നില്ല."അനില.
"അതേതായാലും നന്നായി. അനില എന്ത് ചെയ്യുന്നു?"
" ഓ.. എന്തോ ചെയ്യാനാ, ഞാനൊരു ടീച്ചറാണ്."
"അതൊരു നല്ല ജോലിയല്ലേ, പിന്നെന്താ ഒരു 'ഓ...'.ന്നു?"
"ഈ വാദ്ധ്യാരു പണി ഇമ്പളെപ്പോലെ ഒള്ളവര്‍ക്ക് പറ്റിയ ഒരു പണിയല്ല പരമ ബോറാണ്"അനില.
"കെട്ടിച്ചോ"
" ഹ ഹ ഹാ...അപ്പച്ചന്റെ ഒരു തമാശു!"
" അനില ഉത്തരം പറഞ്ഞില്ല?"
"കെട്ടിച്ചതാണ് എന്റെ അപ്പച്ചോ! ഭര്‍ത്താവ് അങ്ങ് സിംഗപ്പൂ...ഞ്ഞാറ്റിലാ."അനില.
"കുട്ടികള്‍ എത്ര പേരുണ്ട്?"
"അതെങ്ങനാ? കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും, അതിയാന് പോയില്ലേ?"
" വീട്ടിലാരോക്കെയുണ്ട്? അനിലക്കും സിംഗപ്പൂരിനു പോയിക്കൂടെ?"
"അപ്പനും അമ്മയുമുണ്ട്. ലീവ് കിട്ടിയാല്‍ ഞാനും പോകും. ഇവിടെ ഭയങ്കര ബോറാണ്. അപ്പച്ചനെന്താ ജോലി?''
"കൃഷിയും കാര്യങ്ങളും ഒക്കെയാണ്, വിദ്യാഭ്യാസം ഇത്തിരി കുറവാണ്, എങ്കിലും ജീവിക്കണ്ടേ?"
"എസ്റ്റേറ്റ് ഒക്കെയുണ്ടോ"അനില.
"ഞാനൊരു പാവം കൃഷിക്കാരന് ആണേ."
"അപ്പച്ചന്റെ ആ വെബ് കാം ഒന്ന് തുറന്നെ, ഞാനൊന്ന് കാണട്ടെ."
"കേള്‍ക്കുന്ന അത്രേം സുഖമൊന്നും, ആളെ ക്കാണാന്‍ ഉണ്ടാകില്ല."
" എന്നാലും അപ്പച്ചാ ആ കാമറ ഒന്ന് ഓണ്‍ ചെയ്യ്. ഞാന്‍ ആളെ ഒന്ന് കാണട്ടെ."
"കുടുംബ കലഹം ഉണ്ടാക്കല്ലേ അനിലേ. അത്ര നിര്‍ബ്ബന്ധമാണോ? എങ്കില്‍ ഒരു അമ്പതു അന്‍പത്തഞ്ച് വയസുള്ള ഒരാളെ മനസ്സില്‍ സങ്കല്പ്പിച്ചോളൂ. ഗുഡ് നൈറ്റ്."
ഞാനത് പറഞ്ഞു തീര്‍ന്നതും, ചാറ്റ് വിന്‍ഡോ ക്ലോസ്!. എല്ലാം ശുഭം!!
അനിലയുടെ ആത്മഗതം:- "കിഴവന്! വെറുതെ മനുഷ്യന്റെ സമയം കളഞ്ഞു."
Sunday, November 28, 2010
Saturday, November 20, 2010
തൊമ്മനെന്തിനാ പെണ്ണ്?
രാവിലെ ഒരു ഫോണ്‍.
ഫോണ്‍: 'ഹലോ...അപ്പച്ചനല്ലേ?'
ഞാന്‍: 'യെസ്..സ്പീകിംഗ്'
'ഞാന്‍ സാഗര്‍ കോട്ടപ്പുറം, നോവലിസ്റ്റ്. അച്ചായന് എനിക്കൊരു ഉപകാരം ചെയ്യണം.'
'സാഗര്‍ പറഞ്ഞോളൂ'
സാഗര്‍: 'എനിക്കൊരു കഥ പറഞ്ഞു തരണം.'
ഞാന്‍: 'തനിക്കു പറ്റിയ പൈങ്കിളി ഐറ്റമൊന്നും എന്റെയടുത്തില്ല.
സാഗര്‍: ' 'അച്ചായന് ഏതെങ്കിലുമൊരു കഥ തന്നാല്‍ മതി, ഞാനത് വളച്ചൊടിച്ച് എഴുതിക്കൊള്ളാം.'
ഞാന്‍: 'ഫോണില്‍ ക്കൂടി പറഞ്ഞാല്‍ മതിയോ?'
സാഗര്‍: ' ഓ! ധാരാളം മതി.'
ഞാന്‍: 'എന്നാല്‍ എഴുതിക്കോളൂ.. കമലേച്ചിയുടെ( മാധവിക്കുട്ടി) 'അന്ന'യോളം സൌന്ദര്യമില്ലെങ്കിലും, എന്റെ വീട്ടിലും ഒരു പെണ്പട്ടിയുണ്ട്. പേര് ജൂലിയറ്റ്. നേരം പുലരുമ്പോഴേക്കും നാലഞ്ചു ശുനക റോമിയോമാര്‍ ക്ഷേമാന്വേഷണങ്ങളും ആയിട്ട് കൂടിനടുത്തെത്തും. എത്ര നേരം വേണമെങ്കിലും, ക്ഷമയോടെ അവര്‍ കാത്തു കിടക്കും. എപ്പോഴെങ്കിലും നമ്മള് കൂടു തുറന്നാല്‍, ഇവന്മാര് ജൂലിയട്ടിനെയും കൊണ്ട് പമ്പകടക്കും. ഈ അവസ്ഥയാണ്..'
സാഗര്‍: 'അച്ചായന് തമാശ കളയൂ.. പ്ലീസ്, കഥ പറയൂ.'
ഞാന്‍ : 'അത് തന്നെ ആണെടോ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ങ്ങാ.. ഈ അവസ്ഥയാണ് നമ്മുടെ തൊമ്മന്റെ വീട്ടില്ലും. ഇനി തൊമ്മനെക്കുറിച്ച് ചുരുക്കിപ്പറയാം. വീട്ടിക്കുറ്റിക്കു കരിഓയില്‍ അടിച്ചതുപോലെ, നല്ല ഭംഗിയുള്ള നിറം. വയസ്സ് മുപ്പത്തഞ്ച്. അവിവാഹിതന്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ട്ടപ്പെട്ടു, കോട്ടയത്തുള്ള, പിതൃ സഹോദരനാണ് വളര്‍ത്തിയത്. ഒരാളോളം വളര്‍ന്നപ്പോള്‍, മലബാറിന് വണ്ടി കയറി. ഞങ്ങളുടെ അടുത്ത് ഒരു മലമുകളില്‍, ഒരേക്രയോളം സ്ഥലവും, ഒരു ചെറിയ വീടുമുണ്ട്. ആരാന്റെ സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചികൃഷിയും, ചിലപ്പോള്‍ കൂലിപ്പണിയും ആയിട്ട് സുഖമായിട്ടു ജീവിക്കുന്നു.
ഇടക്കൊരു സ്വകാര്യം പറയട്ടെ! തൊമ്മനൊരു വിശിഷ്ട സ്വഭാവമുണ്ട്. എന്തും, ഏതും, Secondhand . ആണ് തൊമ്മനിഷ്ട്ടം. സെക്കന്റ് ഹാന്റ് വാച്ച്, സെക്കന്റ് ഹാന്റ് റേഡിയോ, സെക്കന്റ് ഹാന്റ് സിഗരറ്റ് ലാമ്പ് എന്നിങ്ങനെ. 'വിശന്നു വിശന്നിരുന്നപ്പോള്‍ ഒരു ഞണ്ട് കയറിവന്നു' എന്നു പറഞ്ഞതുപോലെ, തൊമ്മന് കോട്ടയത്ത് നിന്നൊരു കത്ത് കിട്ടി.
എത്രയും പ്രിയ തൊമ്മന്,
ഈ കത്ത് കിട്ടിയാല്‍ ഉടനെ നീ ഇത്രറ്റം ഒന്ന് വരണം. നിന്റെ കല്യാണം ഞാന്‍ ഉറപ്പിച്ചു. പതിനാറു പവനും, ഇരുപതിനായിരവും കിട്ടും. പ്രീ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. പ്രായം കൊണ്ടും നിനക്ക് ചേരും. അവനവന്റേതു അല്ലാത്ത കാരണം കൊണ്ട് വിവാഹമോചനം നേടിയ കുട്ടിയാണ്, സാരമാക്കേണ്ട. ബാക്കി നേരില്‍ പറയാം.
എന്നു, സ്വന്തം പേരപ്പന്. (ഒപ്പ്)
കെട്ടാന്‍ പോകുന്ന പെണ്ണും സെക്കന്റ് ഹാന്റ് ആണെന്നറിഞ്ഞപ്പോള്‍, തൊമ്മന് പെരുത്ത് സന്തോഷം! സംഗതികള്‍ വച്ചു താമസിപ്പിക്കേണ്ട എന്നു കരുതി, തൊമ്മന് കോട്ടയത്തേക്ക് യാത്ര തിരിച്ചു.'
സാഗര്‍: 'സസ്പെന്‍സ് ആണോ അച്ചായാ?'
ഞാന്‍: ' അത്, മുഴുവന്‍ കേട്ടിട്ട് താന്‍ തന്നെ തീരുമാനിച്ചാല്‍ മതി. ബാക്കി കൂടി എഴുതിക്കോ. കല്യാണവും, ആഘോഷമായ അതുമിതും കഴിഞ്ഞു, നവ(?)വധുവിനെയും കൂട്ടി, തൊമ്മന് തിരിച്ചു മലബാറിലെത്തി. മലബാറിലെ മണ്ണില്‍ കാലു കുത്തിയതും, പ്രശ്നങ്ങള്‍ തലപൊക്കിയതും ഒരുമിച്ചായിരുന്നു.
തൊമ്മന് പുറത്ത് എന്തെങ്കിലും ജോലിക്ക് പോകുന്ന തക്കം നോക്കി, സ്ഥലത്തെ പ്രധാന ദിവ്യന്മാരായ റോമിയോമാര്‍, ശോശാമ്മയുടെ (Mrs. Thomman) ക്ഷേമം അന്വേഷിക്കനെത്തും. പുതിയ സ്ഥലവും, പുതിയ ആള്‍ക്കാരും. ശോശാമ്മയായിട്ടു ആരോടും, ധിക്കാരമോ, മാന്യതക്കുറവോ പ്രവര്‍ത്തിച്ചില്ല! തൊമ്മന് ആകെക്കൂടി വിഷമത്തിലായി. ജോലിക്ക് പോയില്ലെങ്കില്‍ കുടുംബം പട്ടിണിയാകും. ജോലിക്ക് പോയാല്‍ ചിലപ്പോള്‍ ശോശാമ്മ, തന്റെതല്ലാത്ത കാരണത്താല്‍ വീണ്ടും..?
ആലോചിക്കും തോറും പ്രശ്നം കൂടുതല്‍ വഷളാകുന്നത് പോലെ. കുറെയെല്ലാം കണ്ടില്ലെന്നു നടിച്ച്, മൂന്നു മാസങ്ങള്‍ മുന്നോട്ടു പോയി. ഒരു ദിവസം രാവിലെ, ശോശാമ്മക്കു കലശലായ ദേഹാസ്വസ്ഥ്യം! പുറത്ത് കാണാന്‍ വയ്യാത്ത പല പല രോഗങ്ങള്‍! രണ്ടു പേരും കൂടി മലയിറങ്ങി, പത്തു കി.മി. അകലെയുള്ള ആശുപത്രിയിലേക്ക് പോയി. ഡോക്ടര്‍ തിരിച്ചും മറിച്ചും പരിശോധിച്ചിട്ട്, അഡ്മിറ്റ് ആക്കി.
"മഞ്ഞപ്പിത്തത്തിന്റെ ആരംഭം ഉണ്ടെന്നു തോന്നുന്നു, ഒരാഴ്ച കിടക്കേണ്ടി വരും"ഡോക്ടര്‍ പറഞ്ഞു.
"നിങ്ങള്‍ ഒരാഴ്ച വെറുതെ ഇവിടെ നിന്നാല്‍, വീടിലെ എല്ലാ കാര്യങ്ങളും അവതാളത്തിലാകും. അത് കൊണ്ട്, നിങ്ങള്‍ വീട്ടിലോട്ടു ചെല്ല്. ഇടയ്ക്കു വന്നാല്‍ മതി." ശോശാമ്മ പറഞ്ഞത് ശരിയാണെന്ന് തൊമ്മനും തോന്നി.
ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്നെ, ശോശാമ്മയെ ആശുപത്രിയില്‍ ആക്കിയ വിവരത്തിന്, ശോശാമ്മയുടെ ഒരേ ഒരാങ്ങളക്ക് ഒരു കത്തെഴുതിയിടാന് തൊമ്മന് മറന്നില്ല. മൂന്ന് ദിവസം ഇഞ്ചിക്കൃഷി പരിപാലനവുമായിട്ടു തൊമ്മന് മലയില്‍ നിന്നു. നാലാം ദിവസം തൊമ്മന് ആശുപത്രിയിലെത്തിയപ്പോള്‍, ശോശാമ്മ കിടന്ന ബെഡ് ശൂന്യം! നേരെ ചെന്നൂ ഡോക്ടറുടെ അടുത്തേക്ക്.
"അവരുടെ ആങ്ങള വന്ന് ബില്ലടച്ചു. നാട്ടില്‍ കൊണ്ടുപോയി അവിടെ പച്ചമരുന്നു (ഒറ്റമൂലി) കൊടുക്കാനാണെന്ന് പറഞ്ഞു, അപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ചെയ്തു."ഡോക്ടര്‍ പറഞ്ഞു.
"അതേതായാലും നന്നായി" എന്നും പറഞ്ഞ് ഇറങ്ങിയ ഉടനെ തന്നെ, ശോശാമ്മയുടെ ആങ്ങളക്ക് ഒരു കത്തും കൂടി എഴുതി പോസ്റ്റ് ചെയ്തു. കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.
പ്രിയ അളിയന്,
ശോശാമ്മയുടെ അസുഖമൊക്കെ കുറഞ്ഞു എന്നു കരുതട്ടെ! അവള് അളിയന്റെ അടുത്ത് കുറച്ചു ദിവസം വിശ്രമിക്കട്ടെ. ക്ഷീണം എല്ലാം മാറുമ്പോള്‍ ഞാന്‍ വന്ന് കൂട്ടിക്കൊണ്ടു പോരാം.
എന്ന് അളിയന്, തൊമ്മന്. (ഒപ്പ്)'
സാഗര്‍: 'അച്ചായാ, സസ്പെന്‍സ്!'
ഞാന്‍ : 'ഒന്ന് മിണ്ടാതിരിയെടോ. എന്റെ മൂഡ് കളയാതിരുന്നാല്‍, ബാക്കി കൂടി പറയാം. കേട്ടോളൂ.
മൂന്നു നാല് ദിവസം കഴിഞ്ഞു കാണും, വീടിനു താഴെ ഒരു ജീപ്പ് വന്നു നിന്നു. ശോശാമ്മയുടെ ആങ്ങള, ജീപ്പില്‍ നിന്നു ഇറങ്ങിയിട്ട്, തൊമ്മനെ വിളിച്ചു.
"അളിയാ, പെട്ടെന്ന് തുണി മാറി ഇറങ്ങി വാ. നമുക്ക് ഒരിടം വരെ പോകാനുണ്ട്."
"ശോശാമ്മക്ക് എങ്ങനെയുണ്ട്?" തൊമ്മന് ചോദിച്ചു.
"കുഴപ്പമൊന്നുമില്ല, സുഖമായിരിക്കുന്നു. അളിയന് പെട്ടെന്ന് ഇറങ്ങ്. എനിക്ക് ഇന്ന് തന്നെ കോട്ടയത്തിനു പോകാനുള്ളതാണ്." അളിയന് പറഞ്ഞു.
"എനിക്ക് ചെറിയ ഒരു ജാമ്യം ഒപ്പിട്ടു തരണം. എന്റെ പേരില്‍ ഒരു പെറ്റിക്കേസ് ഉണ്ട്. ഇവിടെ എനിക്കു പരിച്ചയക്കാരില്ലാത്തത് കൊണ്ട് ഒരു പോലീസുകാരനേയും കൂട്ടി എന്നെ ഇങ്ങോട്ട് വിട്ടതാണ്. ഒരൊപ്പിട്ട് കൊടുത്താല്‍ ഉടനെ അളിയന് ഇങ്ങോട്ട് തിരിച്ചു പോരാം." അയാള്‍ കൂട്ടിചേര്‍ത്തു.
രണ്ടുപേരും കൂടി -- പോലിസ് സ്റ്റേഷനില്‍ എത്തി, എസ് ഐ യുടെ മുന്നില്‍ ചെന്നു നിന്നു.
"മാമച്ചന് ഇരിക്ക്." എസ് ഐ, ശോശാമ്മയുടെ ആങ്ങളയോട് പറഞ്ഞു.
"തൊമ്മന്, അല്ലെ?"എസ് ഐ.
"അതെ സര്." തൊമ്മന് പറഞ്ഞു. തൊമ്മനെ അടിമുടിയൊന്നു നോക്കിയിട്ട്, എസ് ഐ തുടര്‍ന്നു.
"അപ്പഴേ തൊമ്മാ, എനിക്കു വളരെ ലളിതമായ ഒരു ചോദ്യമുണ്ട്. അതിന്, നേരെ ചൊവേ ഒരുത്തരം തന്നാല്‍, തൊമ്മന് പോകാം. നീയാ പെണ്ണിനെ എന്ത് ചെയ്തു?"
"ഏതു പെണ്ണിനെ സര്?" തൊമ്മന് ഒന്നും മനസ്സിലായില്ല.
" ഇനി അതും ഞാന്‍ തന്നെ പറയണോ പൂ...മാനമേ? നിന്റെ ഭാര്യ, എന്നുവച്ചാല്‍, ഈ ഇരിക്കുന്ന മാമച്ചന്റെ പെങ്ങള് ശോശാമ്മ. ഇപ്പോള്‍ മനസിലായോടാ നിനക്ക്?" എസ് ഐ അലറി.
"സര്, ശോശാമ്മ കോട്ടയത്ത് അവളുടെ വീട്ടിലുണ്ട്." തൊമ്മന് കരച്ചിലിന്റെ വക്കത്തെത്തി.
" സര്, കല്യാണം കഴിഞ്ഞു രണ്ടുപേരും കൂടി മലബാറിന് പോന്നതാണ്. അതില്‍പ്പിന്നെ, പെങ്ങളെ ഞാന്‍ കണ്ടിട്ടില്ല. ഈ കത്ത് കിട്ടിയപ്പോള്‍, എനിക്കു ആകെയൊരു പന്തികേടു തോന്നി. ഞാന്‍ അപ്പോള്‍ തന്നെ കോട്ടയത്ത് നിന്നു പുറപ്പെട്ടു. ബാക്കി സാറിനു അറിയാമല്ലോ." മാമച്ചന് പറഞ്ഞു.
"സത്യം പറയെടാ, നീ അവളെ കൊന്നോ?" എസ് ഐ യുടെ ചോദ്യം.
"എന്റെ പോന്നു സാറേ, ദൈവദോഷം പറയല്ലേ, ആങ്ങള, കൂട്ടിക്കൊണ്ട് പോയതാണ്. ഇതിലപ്പുറം ഒന്നും എനിക്കറിയില്ല, ഇത് സത്യം." തൊമ്മന് കരഞ്ഞു കൊണ്ട് പറഞ്ഞു.
എസ് ഐ ചാടി എഴുന്നേറ്റതും, തൊമ്മന്റെ കാരണം പുകഞ്ഞു, കണ്ണില്‍ക്കൂടി പല നിറങ്ങളില്‍, നക്ഷത്രങ്ങള്‍ മിന്നി മറഞ്ഞതും ഒന്നിച്ചായിരുന്നു. കണ്ണില്‍ ഇരുട്ട് കയറി.
" മാമച്ചന് പോയിട്ട് നാളെ രാവിലെ എന്നെ വിളിക്ക്. ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ." ഒരു പോലീസ് കാരനോട്, "ഇവനെ ആ കൂട്ടിലോട്ടിട്"എന്നും പറഞ്ഞു.
ലോക്കപ്പില്‍ കയറ്റിയപ്പോള്‍, താന്‍ ചതിക്കപ്പെട്ടു എന്നു തൊമ്മന് മനസ്സിലായി. സകല പുന്യാളന്മാരെയും വിളിച്ചു പ്രാര്‍ഥിച്ചു. ഫലമുണ്ടായില്ല എന്നു മാത്രമല്ല, എസ് ഐ കൂടിലേക്ക് കയറി വന്നു. തൊമ്മനെ തിരിച്ചിട്ടും, മറിച്ചിട്ടും എസ് ഐ ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരങ്ങളുടെ അഭാവത്തില്‍, കൈ കാലുകള്‍ കൊണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ക്യാ ഫലം? "ഞാന്‍ ഇനിയും വരാം" എന്നു പറഞ്ഞ്, എസ് ഐ റിലാക്സ് ചെയ്യാന്‍ പോയി.
"ഗീവര്‍ഗ്ഗീസ് പുണ്യാളന് പാമ്പില്‍ നിന്ന് രക്ഷിക്കും, ദേവസ്യാനോസ് പുണ്യാളന് രോഗങ്ങളില്‍ നിന്ന് രക്ഷിക്കും, ഈ പോലീസ് മറുതകളില് നിന്ന് എന്നെ രക്ഷിക്കാന്‍, ഈ ഭൂമുഖത്ത് ഒരു പുണ്യാളനും ഇല്ലേ, എന്റെ കര്‍ത്താവേ?"തൊമ്മന് മനസ്സുരുകി പ്രാര്‍ഥിച്ചു.
തൊമ്മന്റെ പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു, എന്നു തോന്നുന്നു. സന്ധ്യയോടു കൂടി, മധ്യ വയസ്കനായ ഒരു പോലീസുകാരന്, ഒരു ചോറ് പൊതിയുമായിട്ടു തൊമ്മനെ സമീപിച്ചു.
"നീ ഈ ഭക്ഷണം കഴിക്ക്. ഭൂലോക പുലിവാലെല്ലാം ഒപ്പിച്ചിട്ട് കെടക്കുന്നു, പുല്ലന്!" പോലീസിന്റെ ധാര്‍മ്മിക രോഷം.
രാവിലെ മുതല്‍ പട്ടിണിയാണ്. തൊഴി കിട്ടിയത് കൊണ്ട് വയറു നിറയുകയില്ലല്ലോ!. തൊമ്മന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ചോദ്യം ചെയ്യലിന്റെ പരിണിത ഫലമായിട്ട്, ചോറ് ആമാശയത്തിലേക്ക് പോകാന്‍ വിസമ്മതിച്ചു.
" നിന്റെ നാട് എവിടെയാടാ?" പോലീസ്.
"കോട്ടയത്ത്., ഈരാട്ടുപേട്ടയടുത്താ." തൊമ്മന്.
"ഞാനും ആ നാട്ടുകാരനാ. നീ ഒള്ള സത്യം പറ, എന്താണ് ഉണ്ടായത്?"പോലീസ്.
ഉണ്ടായ സംഭവങ്ങളെല്ലാം വള്ളി പുള്ളി വിടാതെ തൊമ്മന് ആവര്‍ത്തിച്ചു.
" നീ ഭാര്യയെ അഡ്മിറ്റ് ആക്കിയ ആശുപത്രിക്കാരുടെ മൊഴി പോലെയിരിക്കും, നിന്റെ ഭാവി. നീ തമ്പുരാനോട് മുട്ടിപ്പായി പ്രാര്ത്തിച്ചിട്ട് കിടന്നുറങ്ങിക്കോ. നിന്നെ ഇന്നിനി ആരും ഉപദ്രവിക്കാതെ ഞാന്‍ നോക്കിക്കൊള്ളാം. നിന്നെ നാളെ മലപ്പുറം പോലീസിനു കൈമാറും. നീ മലപ്പുറം ജില്ലക്കാരന് ആയതു കൊണ്ട്, അവരാണ് ഈ കേസ് കൈകാര്യം ചെയ്യേണ്ടത്."
ഇങ്ങനെ പറഞ്ഞിട്ട് പോലീസുകാരന് പോയെങ്കിലും, മലപ്പുറം പോലീസിന്റെ ഇടി മനസ്സിലോര്ത്ത്തപ്പോള്, തൊമ്മന് ഉറങ്ങാന്‍ കഴിഞ്ഞില്ല.
രാവിലെ പത്തു മണിയോട് കൂടി, --- പോലീസുകാര്‍ തോമ്മനെയും, കേസുകെട്ടുകളും മലപ്പുറം സ്റ്റേഷനില്‍ എത്തിച്ചു.
"നീ വല്യ പുള്ളിയാണ് അല്ലേ? കരിവീട്ടി പോലെയുണ്ടല്ലോടാ? ങാ.. നീ പുറത്ത് നില്ക്ക്. ഞാനീ കടലാസ്സുകള്‍ ഒന്ന് നോക്കട്ടെ, എന്നിട്ട് തുടങ്ങാം." "കര്‍ത്താവേ, എന്നെ ഇനീം ഉപദ്രവിക്കല്ലേ" എന്നും മനസ്സില്‍ പറഞ്ഞ് തൊമ്മന് പുറത്തിറങ്ങിയതും, ഒരു പോലീസുകാരന് തൊമ്മനെ ലോക്കപ്പില്‍ കൊണ്ട് പോയി അടച്ചിട്ടു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ഒരു പോലീസുകാരന് വന്ന് തൊമ്മനെ എസ് ഐ യുടെ അടുത്ത് എത്തിച്ചു.
"തൊമ്മാ.. എന്തോന്നാടാ ഇതൊക്കെ? നീ അവളെ എന്താടാ ചെയ്തെ?" എസ് ഐ.
നടന്ന സംഭവമെല്ലാം ഒരു വട്ടം കൂടി തൊമ്മന് ആവര്‍ത്തിച്ചു.
" തൊമ്മാ നിന്നെ ഞാന്‍ എന്താ ചെയ്യണ്ടേ? നീ ഒരു കാര്യം ചെയ്യ്; വീട്ടില്‍ പോയി ഒന്ന് കുളിച്ചു വിശ്രമിക്ക്. എന്നിട്ട്, നാളെ രാവിലെ പത്ത് മണിക്ക് ഇങ്ങോട്ട് വരണം. എന്റെ സ്വന്തം ജാമ്യത്തിലാ ഇപ്പോള്‍ നിന്നെ ഞാന്‍ വിടുന്നത്. നീ എന്നെ, വെറുതെ ആ മല കയറ്റരുത്. വണ്ടിക്കൂലിക്ക് ഇത് വച്ചോ!" എന്നും പറഞ്ഞ്, എസ് ഐ പോക്കറ്റില്‍ നിന്ന് ഒരു പത്ത് രൂപയും കൊടുത്തു തൊമ്മനെ വിട്ടു.
തൊമ്മന് സ്വന്തം കാതുകളെയും, കണ്ണുകളെയും വിശ്വസിക്കാന്‍ പറ്റിയില്ല.
"പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍....അവിടെ ഒന്നും സംഭവിച്ചില്ല! ഇതെന്തു മറി മായം?" എന്നും വിചാരിച്ചു, തൊമ്മന് വീട്ടിലേക്കു പോയി.
പിറ്റേന്ന് കൃത്യം പത്തുമണിക്ക് തന്നെ, തൊമ്മന് എസ് ഐ യുടെ മുന്നില്‍ ഹാജരായി.
"തോമ്മനെന്തിനാടാ പെണ്ണ്?" എസ് ഐ ചിരിച്ചു കൊണ്ട് ചോദിച്ചു.
".!?*"
"അവള് പോയതില്‍ നിനക്ക് വിഷമമുണ്ടോ?"എസ് ഐ.
"ഉണ്ട് സര്." തൊമ്മന്.
"മര മണ്ടന്‍.. അവള് പോയ വഴിക്ക് പോട്ടെടാ.. ജാത്യാലുള്ളതു തൂത്താല്‍ മാറുകേല. അവള് പണ്ടേ ആള് പെരിശാണെന്ന്, ഞങ്ങള്‍ അവളുടെ നാട്ടില്‍ അന്വേഷിച്ചപ്പോള്‍, വിവരം കിട്ടി. അവള് ആരുടെയോ കൂടെ ഒളിച്ചോടിയതാണ്. അവള് അവളുടെ പാട്ടിനു പോട്ടെടാ. 'അവളുടെ ആങ്ങള വന്ന് കൂട്ടിക്കൊണ്ടു പോയി' എന്നുള്ള, ആശുപത്രിയിലെ മൊഴിയാണ് നിന്നെ രക്ഷിച്ചത്. ഇനിയെങ്കിലും ഇതുപോലെയുള്ള മണ്ടത്തരങ്ങളില്‍ പോയി ച്ചാടാതെ ശ്രദ്ധിക്ക്. ഒരു പോത്തിന്റെ വലിപ്പമുണ്ടായിട്ടെന്താ..തലക്കകത്ത് ആള്‍താമസം വേണ്ടേ? ങാ... പൊയ്ക്കോ."
പോലീസില്‍ നിന്ന് രക്ഷിക്കുന്ന പുണ്യാളന്മാര് ഇല്ലെങ്കിലും, പോലീസില്‍ ചില പുണ്യാളന്മാര് ഉണ്ടെന്നു തൊമ്മന് ബോധ്യപ്പെട്ടു. ഇനി മേലില്‍ കല്യാണത്തിനും, കച്ചേരിക്കും ഇല്ലെന്നു പ്രത്ജ്ഞ എടുത്തു തൊമ്മന് സ്റ്റേഷന് വിട്ടു.
സാഗര്‍: 'നന്ദി അച്ചായ. വളരെ നന്ദി'
ഞാന്‍: ' അത് പോരല്ലോ സാഗറെ, വൈകിട്ടെന്താ പരിപാടി? നമുക്കൊന്ന് കൂടണ്ടേ?'
സാഗര്‍:'ഓ ക്കെ. ഞാന്‍ റെഡി.'
ഫോണ്‍: 'ഹലോ...അപ്പച്ചനല്ലേ?'
ഞാന്‍: 'യെസ്..സ്പീകിംഗ്'
'ഞാന്‍ സാഗര്‍ കോട്ടപ്പുറം, നോവലിസ്റ്റ്. അച്ചായന് എനിക്കൊരു ഉപകാരം ചെയ്യണം.'
'സാഗര്‍ പറഞ്ഞോളൂ'
സാഗര്‍: 'എനിക്കൊരു കഥ പറഞ്ഞു തരണം.'
ഞാന്‍: 'തനിക്കു പറ്റിയ പൈങ്കിളി ഐറ്റമൊന്നും എന്റെയടുത്തില്ല.
സാഗര്‍: ' 'അച്ചായന് ഏതെങ്കിലുമൊരു കഥ തന്നാല്‍ മതി, ഞാനത് വളച്ചൊടിച്ച് എഴുതിക്കൊള്ളാം.'
ഞാന്‍: 'ഫോണില്‍ ക്കൂടി പറഞ്ഞാല്‍ മതിയോ?'
സാഗര്‍: ' ഓ! ധാരാളം മതി.'
ഞാന്‍: 'എന്നാല്‍ എഴുതിക്കോളൂ.. കമലേച്ചിയുടെ( മാധവിക്കുട്ടി) 'അന്ന'യോളം സൌന്ദര്യമില്ലെങ്കിലും, എന്റെ വീട്ടിലും ഒരു പെണ്പട്ടിയുണ്ട്. പേര് ജൂലിയറ്റ്. നേരം പുലരുമ്പോഴേക്കും നാലഞ്ചു ശുനക റോമിയോമാര്‍ ക്ഷേമാന്വേഷണങ്ങളും ആയിട്ട് കൂടിനടുത്തെത്തും. എത്ര നേരം വേണമെങ്കിലും, ക്ഷമയോടെ അവര്‍ കാത്തു കിടക്കും. എപ്പോഴെങ്കിലും നമ്മള് കൂടു തുറന്നാല്‍, ഇവന്മാര് ജൂലിയട്ടിനെയും കൊണ്ട് പമ്പകടക്കും. ഈ അവസ്ഥയാണ്..'
സാഗര്‍: 'അച്ചായന് തമാശ കളയൂ.. പ്ലീസ്, കഥ പറയൂ.'
ഞാന്‍ : 'അത് തന്നെ ആണെടോ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ങ്ങാ.. ഈ അവസ്ഥയാണ് നമ്മുടെ തൊമ്മന്റെ വീട്ടില്ലും. ഇനി തൊമ്മനെക്കുറിച്ച് ചുരുക്കിപ്പറയാം. വീട്ടിക്കുറ്റിക്കു കരിഓയില്‍ അടിച്ചതുപോലെ, നല്ല ഭംഗിയുള്ള നിറം. വയസ്സ് മുപ്പത്തഞ്ച്. അവിവാഹിതന്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ട്ടപ്പെട്ടു, കോട്ടയത്തുള്ള, പിതൃ സഹോദരനാണ് വളര്‍ത്തിയത്. ഒരാളോളം വളര്‍ന്നപ്പോള്‍, മലബാറിന് വണ്ടി കയറി. ഞങ്ങളുടെ അടുത്ത് ഒരു മലമുകളില്‍, ഒരേക്രയോളം സ്ഥലവും, ഒരു ചെറിയ വീടുമുണ്ട്. ആരാന്റെ സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചികൃഷിയും, ചിലപ്പോള്‍ കൂലിപ്പണിയും ആയിട്ട് സുഖമായിട്ടു ജീവിക്കുന്നു.
ഇടക്കൊരു സ്വകാര്യം പറയട്ടെ! തൊമ്മനൊരു വിശിഷ്ട സ്വഭാവമുണ്ട്. എന്തും, ഏതും, Secondhand . ആണ് തൊമ്മനിഷ്ട്ടം. സെക്കന്റ് ഹാന്റ് വാച്ച്, സെക്കന്റ് ഹാന്റ് റേഡിയോ, സെക്കന്റ് ഹാന്റ് സിഗരറ്റ് ലാമ്പ് എന്നിങ്ങനെ. 'വിശന്നു വിശന്നിരുന്നപ്പോള്‍ ഒരു ഞണ്ട് കയറിവന്നു' എന്നു പറഞ്ഞതുപോലെ, തൊമ്മന് കോട്ടയത്ത് നിന്നൊരു കത്ത് കിട്ടി.
എത്രയും പ്രിയ തൊമ്മന്,
ഈ കത്ത് കിട്ടിയാല്‍ ഉടനെ നീ ഇത്രറ്റം ഒന്ന് വരണം. നിന്റെ കല്യാണം ഞാന്‍ ഉറപ്പിച്ചു. പതിനാറു പവനും, ഇരുപതിനായിരവും കിട്ടും. പ്രീ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. പ്രായം കൊണ്ടും നിനക്ക് ചേരും. അവനവന്റേതു അല്ലാത്ത കാരണം കൊണ്ട് വിവാഹമോചനം നേടിയ കുട്ടിയാണ്, സാരമാക്കേണ്ട. ബാക്കി നേരില്‍ പറയാം.
എന്നു, സ്വന്തം പേരപ്പന്. (ഒപ്പ്)
കെട്ടാന്‍ പോകുന്ന പെണ്ണും സെക്കന്റ് ഹാന്റ് ആണെന്നറിഞ്ഞപ്പോള്‍, തൊമ്മന് പെരുത്ത് സന്തോഷം! സംഗതികള്‍ വച്ചു താമസിപ്പിക്കേണ്ട എന്നു കരുതി, തൊമ്മന് കോട്ടയത്തേക്ക് യാത്ര തിരിച്ചു.'
സാഗര്‍: 'സസ്പെന്‍സ് ആണോ അച്ചായാ?'
ഞാന്‍: ' അത്, മുഴുവന്‍ കേട്ടിട്ട് താന്‍ തന്നെ തീരുമാനിച്ചാല്‍ മതി. ബാക്കി കൂടി എഴുതിക്കോ. കല്യാണവും, ആഘോഷമായ അതുമിതും കഴിഞ്ഞു, നവ(?)വധുവിനെയും കൂട്ടി, തൊമ്മന് തിരിച്ചു മലബാറിലെത്തി. മലബാറിലെ മണ്ണില്‍ കാലു കുത്തിയതും, പ്രശ്നങ്ങള്‍ തലപൊക്കിയതും ഒരുമിച്ചായിരുന്നു.
തൊമ്മന് പുറത്ത് എന്തെങ്കിലും ജോലിക്ക് പോകുന്ന തക്കം നോക്കി, സ്ഥലത്തെ പ്രധാന ദിവ്യന്മാരായ റോമിയോമാര്‍, ശോശാമ്മയുടെ (Mrs. Thomman) ക്ഷേമം അന്വേഷിക്കനെത്തും. പുതിയ സ്ഥലവും, പുതിയ ആള്‍ക്കാരും. ശോശാമ്മയായിട്ടു ആരോടും, ധിക്കാരമോ, മാന്യതക്കുറവോ പ്രവര്‍ത്തിച്ചില്ല! തൊമ്മന് ആകെക്കൂടി വിഷമത്തിലായി. ജോലിക്ക് പോയില്ലെങ്കില്‍ കുടുംബം പട്ടിണിയാകും. ജോലിക്ക് പോയാല്‍ ചിലപ്പോള്‍ ശോശാമ്മ, തന്റെതല്ലാത്ത കാരണത്താല്‍ വീണ്ടും..?
ആലോചിക്കും തോറും പ്രശ്നം കൂടുതല്‍ വഷളാകുന്നത് പോലെ. കുറെയെല്ലാം കണ്ടില്ലെന്നു നടിച്ച്, മൂന്നു മാസങ്ങള്‍ മുന്നോട്ടു പോയി. ഒരു ദിവസം രാവിലെ, ശോശാമ്മക്കു കലശലായ ദേഹാസ്വസ്ഥ്യം! പുറത്ത് കാണാന്‍ വയ്യാത്ത പല പല രോഗങ്ങള്‍! രണ്ടു പേരും കൂടി മലയിറങ്ങി, പത്തു കി.മി. അകലെയുള്ള ആശുപത്രിയിലേക്ക് പോയി. ഡോക്ടര്‍ തിരിച്ചും മറിച്ചും പരിശോധിച്ചിട്ട്, അഡ്മിറ്റ് ആക്കി.
"മഞ്ഞപ്പിത്തത്തിന്റെ ആരംഭം ഉണ്ടെന്നു തോന്നുന്നു, ഒരാഴ്ച കിടക്കേണ്ടി വരും"ഡോക്ടര്‍ പറഞ്ഞു.
"നിങ്ങള്‍ ഒരാഴ്ച വെറുതെ ഇവിടെ നിന്നാല്‍, വീടിലെ എല്ലാ കാര്യങ്ങളും അവതാളത്തിലാകും. അത് കൊണ്ട്, നിങ്ങള്‍ വീട്ടിലോട്ടു ചെല്ല്. ഇടയ്ക്കു വന്നാല്‍ മതി." ശോശാമ്മ പറഞ്ഞത് ശരിയാണെന്ന് തൊമ്മനും തോന്നി.
ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്നെ, ശോശാമ്മയെ ആശുപത്രിയില്‍ ആക്കിയ വിവരത്തിന്, ശോശാമ്മയുടെ ഒരേ ഒരാങ്ങളക്ക് ഒരു കത്തെഴുതിയിടാന് തൊമ്മന് മറന്നില്ല. മൂന്ന് ദിവസം ഇഞ്ചിക്കൃഷി പരിപാലനവുമായിട്ടു തൊമ്മന് മലയില്‍ നിന്നു. നാലാം ദിവസം തൊമ്മന് ആശുപത്രിയിലെത്തിയപ്പോള്‍, ശോശാമ്മ കിടന്ന ബെഡ് ശൂന്യം! നേരെ ചെന്നൂ ഡോക്ടറുടെ അടുത്തേക്ക്.
"അവരുടെ ആങ്ങള വന്ന് ബില്ലടച്ചു. നാട്ടില്‍ കൊണ്ടുപോയി അവിടെ പച്ചമരുന്നു (ഒറ്റമൂലി) കൊടുക്കാനാണെന്ന് പറഞ്ഞു, അപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ചെയ്തു."ഡോക്ടര്‍ പറഞ്ഞു.
"അതേതായാലും നന്നായി" എന്നും പറഞ്ഞ് ഇറങ്ങിയ ഉടനെ തന്നെ, ശോശാമ്മയുടെ ആങ്ങളക്ക് ഒരു കത്തും കൂടി എഴുതി പോസ്റ്റ് ചെയ്തു. കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.
പ്രിയ അളിയന്,
ശോശാമ്മയുടെ അസുഖമൊക്കെ കുറഞ്ഞു എന്നു കരുതട്ടെ! അവള് അളിയന്റെ അടുത്ത് കുറച്ചു ദിവസം വിശ്രമിക്കട്ടെ. ക്ഷീണം എല്ലാം മാറുമ്പോള്‍ ഞാന്‍ വന്ന് കൂട്ടിക്കൊണ്ടു പോരാം.
എന്ന് അളിയന്, തൊമ്മന്. (ഒപ്പ്)'
സാഗര്‍: 'അച്ചായാ, സസ്പെന്‍സ്!'
ഞാന്‍ : 'ഒന്ന് മിണ്ടാതിരിയെടോ. എന്റെ മൂഡ് കളയാതിരുന്നാല്‍, ബാക്കി കൂടി പറയാം. കേട്ടോളൂ.
മൂന്നു നാല് ദിവസം കഴിഞ്ഞു കാണും, വീടിനു താഴെ ഒരു ജീപ്പ് വന്നു നിന്നു. ശോശാമ്മയുടെ ആങ്ങള, ജീപ്പില്‍ നിന്നു ഇറങ്ങിയിട്ട്, തൊമ്മനെ വിളിച്ചു.
"അളിയാ, പെട്ടെന്ന് തുണി മാറി ഇറങ്ങി വാ. നമുക്ക് ഒരിടം വരെ പോകാനുണ്ട്."
"ശോശാമ്മക്ക് എങ്ങനെയുണ്ട്?" തൊമ്മന് ചോദിച്ചു.
"കുഴപ്പമൊന്നുമില്ല, സുഖമായിരിക്കുന്നു. അളിയന് പെട്ടെന്ന് ഇറങ്ങ്. എനിക്ക് ഇന്ന് തന്നെ കോട്ടയത്തിനു പോകാനുള്ളതാണ്." അളിയന് പറഞ്ഞു.
"എനിക്ക് ചെറിയ ഒരു ജാമ്യം ഒപ്പിട്ടു തരണം. എന്റെ പേരില്‍ ഒരു പെറ്റിക്കേസ് ഉണ്ട്. ഇവിടെ എനിക്കു പരിച്ചയക്കാരില്ലാത്തത് കൊണ്ട് ഒരു പോലീസുകാരനേയും കൂട്ടി എന്നെ ഇങ്ങോട്ട് വിട്ടതാണ്. ഒരൊപ്പിട്ട് കൊടുത്താല്‍ ഉടനെ അളിയന് ഇങ്ങോട്ട് തിരിച്ചു പോരാം." അയാള്‍ കൂട്ടിചേര്‍ത്തു.
രണ്ടുപേരും കൂടി -- പോലിസ് സ്റ്റേഷനില്‍ എത്തി, എസ് ഐ യുടെ മുന്നില്‍ ചെന്നു നിന്നു.
"മാമച്ചന് ഇരിക്ക്." എസ് ഐ, ശോശാമ്മയുടെ ആങ്ങളയോട് പറഞ്ഞു.
"തൊമ്മന്, അല്ലെ?"എസ് ഐ.
"അതെ സര്." തൊമ്മന് പറഞ്ഞു. തൊമ്മനെ അടിമുടിയൊന്നു നോക്കിയിട്ട്, എസ് ഐ തുടര്‍ന്നു.
"അപ്പഴേ തൊമ്മാ, എനിക്കു വളരെ ലളിതമായ ഒരു ചോദ്യമുണ്ട്. അതിന്, നേരെ ചൊവേ ഒരുത്തരം തന്നാല്‍, തൊമ്മന് പോകാം. നീയാ പെണ്ണിനെ എന്ത് ചെയ്തു?"
"ഏതു പെണ്ണിനെ സര്?" തൊമ്മന് ഒന്നും മനസ്സിലായില്ല.
" ഇനി അതും ഞാന്‍ തന്നെ പറയണോ പൂ...മാനമേ? നിന്റെ ഭാര്യ, എന്നുവച്ചാല്‍, ഈ ഇരിക്കുന്ന മാമച്ചന്റെ പെങ്ങള് ശോശാമ്മ. ഇപ്പോള്‍ മനസിലായോടാ നിനക്ക്?" എസ് ഐ അലറി.
"സര്, ശോശാമ്മ കോട്ടയത്ത് അവളുടെ വീട്ടിലുണ്ട്." തൊമ്മന് കരച്ചിലിന്റെ വക്കത്തെത്തി.
" സര്, കല്യാണം കഴിഞ്ഞു രണ്ടുപേരും കൂടി മലബാറിന് പോന്നതാണ്. അതില്‍പ്പിന്നെ, പെങ്ങളെ ഞാന്‍ കണ്ടിട്ടില്ല. ഈ കത്ത് കിട്ടിയപ്പോള്‍, എനിക്കു ആകെയൊരു പന്തികേടു തോന്നി. ഞാന്‍ അപ്പോള്‍ തന്നെ കോട്ടയത്ത് നിന്നു പുറപ്പെട്ടു. ബാക്കി സാറിനു അറിയാമല്ലോ." മാമച്ചന് പറഞ്ഞു.
"സത്യം പറയെടാ, നീ അവളെ കൊന്നോ?" എസ് ഐ യുടെ ചോദ്യം.
"എന്റെ പോന്നു സാറേ, ദൈവദോഷം പറയല്ലേ, ആങ്ങള, കൂട്ടിക്കൊണ്ട് പോയതാണ്. ഇതിലപ്പുറം ഒന്നും എനിക്കറിയില്ല, ഇത് സത്യം." തൊമ്മന് കരഞ്ഞു കൊണ്ട് പറഞ്ഞു.
എസ് ഐ ചാടി എഴുന്നേറ്റതും, തൊമ്മന്റെ കാരണം പുകഞ്ഞു, കണ്ണില്‍ക്കൂടി പല നിറങ്ങളില്‍, നക്ഷത്രങ്ങള്‍ മിന്നി മറഞ്ഞതും ഒന്നിച്ചായിരുന്നു. കണ്ണില്‍ ഇരുട്ട് കയറി.
" മാമച്ചന് പോയിട്ട് നാളെ രാവിലെ എന്നെ വിളിക്ക്. ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ." ഒരു പോലീസ് കാരനോട്, "ഇവനെ ആ കൂട്ടിലോട്ടിട്"എന്നും പറഞ്ഞു.
ലോക്കപ്പില്‍ കയറ്റിയപ്പോള്‍, താന്‍ ചതിക്കപ്പെട്ടു എന്നു തൊമ്മന് മനസ്സിലായി. സകല പുന്യാളന്മാരെയും വിളിച്ചു പ്രാര്‍ഥിച്ചു. ഫലമുണ്ടായില്ല എന്നു മാത്രമല്ല, എസ് ഐ കൂടിലേക്ക് കയറി വന്നു. തൊമ്മനെ തിരിച്ചിട്ടും, മറിച്ചിട്ടും എസ് ഐ ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരങ്ങളുടെ അഭാവത്തില്‍, കൈ കാലുകള്‍ കൊണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ക്യാ ഫലം? "ഞാന്‍ ഇനിയും വരാം" എന്നു പറഞ്ഞ്, എസ് ഐ റിലാക്സ് ചെയ്യാന്‍ പോയി.
"ഗീവര്‍ഗ്ഗീസ് പുണ്യാളന് പാമ്പില്‍ നിന്ന് രക്ഷിക്കും, ദേവസ്യാനോസ് പുണ്യാളന് രോഗങ്ങളില്‍ നിന്ന് രക്ഷിക്കും, ഈ പോലീസ് മറുതകളില് നിന്ന് എന്നെ രക്ഷിക്കാന്‍, ഈ ഭൂമുഖത്ത് ഒരു പുണ്യാളനും ഇല്ലേ, എന്റെ കര്‍ത്താവേ?"തൊമ്മന് മനസ്സുരുകി പ്രാര്‍ഥിച്ചു.
തൊമ്മന്റെ പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു, എന്നു തോന്നുന്നു. സന്ധ്യയോടു കൂടി, മധ്യ വയസ്കനായ ഒരു പോലീസുകാരന്, ഒരു ചോറ് പൊതിയുമായിട്ടു തൊമ്മനെ സമീപിച്ചു.
"നീ ഈ ഭക്ഷണം കഴിക്ക്. ഭൂലോക പുലിവാലെല്ലാം ഒപ്പിച്ചിട്ട് കെടക്കുന്നു, പുല്ലന്!" പോലീസിന്റെ ധാര്‍മ്മിക രോഷം.
രാവിലെ മുതല്‍ പട്ടിണിയാണ്. തൊഴി കിട്ടിയത് കൊണ്ട് വയറു നിറയുകയില്ലല്ലോ!. തൊമ്മന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ചോദ്യം ചെയ്യലിന്റെ പരിണിത ഫലമായിട്ട്, ചോറ് ആമാശയത്തിലേക്ക് പോകാന്‍ വിസമ്മതിച്ചു.
" നിന്റെ നാട് എവിടെയാടാ?" പോലീസ്.
"കോട്ടയത്ത്., ഈരാട്ടുപേട്ടയടുത്താ." തൊമ്മന്.
"ഞാനും ആ നാട്ടുകാരനാ. നീ ഒള്ള സത്യം പറ, എന്താണ് ഉണ്ടായത്?"പോലീസ്.
ഉണ്ടായ സംഭവങ്ങളെല്ലാം വള്ളി പുള്ളി വിടാതെ തൊമ്മന് ആവര്‍ത്തിച്ചു.
" നീ ഭാര്യയെ അഡ്മിറ്റ് ആക്കിയ ആശുപത്രിക്കാരുടെ മൊഴി പോലെയിരിക്കും, നിന്റെ ഭാവി. നീ തമ്പുരാനോട് മുട്ടിപ്പായി പ്രാര്ത്തിച്ചിട്ട് കിടന്നുറങ്ങിക്കോ. നിന്നെ ഇന്നിനി ആരും ഉപദ്രവിക്കാതെ ഞാന്‍ നോക്കിക്കൊള്ളാം. നിന്നെ നാളെ മലപ്പുറം പോലീസിനു കൈമാറും. നീ മലപ്പുറം ജില്ലക്കാരന് ആയതു കൊണ്ട്, അവരാണ് ഈ കേസ് കൈകാര്യം ചെയ്യേണ്ടത്."
ഇങ്ങനെ പറഞ്ഞിട്ട് പോലീസുകാരന് പോയെങ്കിലും, മലപ്പുറം പോലീസിന്റെ ഇടി മനസ്സിലോര്ത്ത്തപ്പോള്, തൊമ്മന് ഉറങ്ങാന്‍ കഴിഞ്ഞില്ല.
രാവിലെ പത്തു മണിയോട് കൂടി, --- പോലീസുകാര്‍ തോമ്മനെയും, കേസുകെട്ടുകളും മലപ്പുറം സ്റ്റേഷനില്‍ എത്തിച്ചു.
"നീ വല്യ പുള്ളിയാണ് അല്ലേ? കരിവീട്ടി പോലെയുണ്ടല്ലോടാ? ങാ.. നീ പുറത്ത് നില്ക്ക്. ഞാനീ കടലാസ്സുകള്‍ ഒന്ന് നോക്കട്ടെ, എന്നിട്ട് തുടങ്ങാം." "കര്‍ത്താവേ, എന്നെ ഇനീം ഉപദ്രവിക്കല്ലേ" എന്നും മനസ്സില്‍ പറഞ്ഞ് തൊമ്മന് പുറത്തിറങ്ങിയതും, ഒരു പോലീസുകാരന് തൊമ്മനെ ലോക്കപ്പില്‍ കൊണ്ട് പോയി അടച്ചിട്ടു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ഒരു പോലീസുകാരന് വന്ന് തൊമ്മനെ എസ് ഐ യുടെ അടുത്ത് എത്തിച്ചു.
"തൊമ്മാ.. എന്തോന്നാടാ ഇതൊക്കെ? നീ അവളെ എന്താടാ ചെയ്തെ?" എസ് ഐ.
നടന്ന സംഭവമെല്ലാം ഒരു വട്ടം കൂടി തൊമ്മന് ആവര്‍ത്തിച്ചു.
" തൊമ്മാ നിന്നെ ഞാന്‍ എന്താ ചെയ്യണ്ടേ? നീ ഒരു കാര്യം ചെയ്യ്; വീട്ടില്‍ പോയി ഒന്ന് കുളിച്ചു വിശ്രമിക്ക്. എന്നിട്ട്, നാളെ രാവിലെ പത്ത് മണിക്ക് ഇങ്ങോട്ട് വരണം. എന്റെ സ്വന്തം ജാമ്യത്തിലാ ഇപ്പോള്‍ നിന്നെ ഞാന്‍ വിടുന്നത്. നീ എന്നെ, വെറുതെ ആ മല കയറ്റരുത്. വണ്ടിക്കൂലിക്ക് ഇത് വച്ചോ!" എന്നും പറഞ്ഞ്, എസ് ഐ പോക്കറ്റില്‍ നിന്ന് ഒരു പത്ത് രൂപയും കൊടുത്തു തൊമ്മനെ വിട്ടു.
തൊമ്മന് സ്വന്തം കാതുകളെയും, കണ്ണുകളെയും വിശ്വസിക്കാന്‍ പറ്റിയില്ല.
"പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍....അവിടെ ഒന്നും സംഭവിച്ചില്ല! ഇതെന്തു മറി മായം?" എന്നും വിചാരിച്ചു, തൊമ്മന് വീട്ടിലേക്കു പോയി.
പിറ്റേന്ന് കൃത്യം പത്തുമണിക്ക് തന്നെ, തൊമ്മന് എസ് ഐ യുടെ മുന്നില്‍ ഹാജരായി.
"തോമ്മനെന്തിനാടാ പെണ്ണ്?" എസ് ഐ ചിരിച്ചു കൊണ്ട് ചോദിച്ചു.
".!?*"
"അവള് പോയതില്‍ നിനക്ക് വിഷമമുണ്ടോ?"എസ് ഐ.
"ഉണ്ട് സര്." തൊമ്മന്.
"മര മണ്ടന്‍.. അവള് പോയ വഴിക്ക് പോട്ടെടാ.. ജാത്യാലുള്ളതു തൂത്താല്‍ മാറുകേല. അവള് പണ്ടേ ആള് പെരിശാണെന്ന്, ഞങ്ങള്‍ അവളുടെ നാട്ടില്‍ അന്വേഷിച്ചപ്പോള്‍, വിവരം കിട്ടി. അവള് ആരുടെയോ കൂടെ ഒളിച്ചോടിയതാണ്. അവള് അവളുടെ പാട്ടിനു പോട്ടെടാ. 'അവളുടെ ആങ്ങള വന്ന് കൂട്ടിക്കൊണ്ടു പോയി' എന്നുള്ള, ആശുപത്രിയിലെ മൊഴിയാണ് നിന്നെ രക്ഷിച്ചത്. ഇനിയെങ്കിലും ഇതുപോലെയുള്ള മണ്ടത്തരങ്ങളില്‍ പോയി ച്ചാടാതെ ശ്രദ്ധിക്ക്. ഒരു പോത്തിന്റെ വലിപ്പമുണ്ടായിട്ടെന്താ..തലക്കകത്ത് ആള്‍താമസം വേണ്ടേ? ങാ... പൊയ്ക്കോ."
പോലീസില്‍ നിന്ന് രക്ഷിക്കുന്ന പുണ്യാളന്മാര് ഇല്ലെങ്കിലും, പോലീസില്‍ ചില പുണ്യാളന്മാര് ഉണ്ടെന്നു തൊമ്മന് ബോധ്യപ്പെട്ടു. ഇനി മേലില്‍ കല്യാണത്തിനും, കച്ചേരിക്കും ഇല്ലെന്നു പ്രത്ജ്ഞ എടുത്തു തൊമ്മന് സ്റ്റേഷന് വിട്ടു.
സാഗര്‍: 'നന്ദി അച്ചായ. വളരെ നന്ദി'
ഞാന്‍: ' അത് പോരല്ലോ സാഗറെ, വൈകിട്ടെന്താ പരിപാടി? നമുക്കൊന്ന് കൂടണ്ടേ?'
സാഗര്‍:'ഓ ക്കെ. ഞാന്‍ റെഡി.'
Subscribe to:
Posts (Atom)