Showing posts with label കവിത.. Show all posts
Showing posts with label കവിത.. Show all posts

Wednesday, April 4, 2012

Bookmark and Share

നാറാണത്തു ഭ്രാന്തന്റെ പിന്മുറക്കാര്‍.

ശെല്‍വരാജിനേയിടത്തു വച്ചു
ഇപ്പോളെടുത്തു വലത്തു വെചൂ.
വീണ്ടുമിടത്തും വലത്തുമായിട്ടു
സമ്മതിദായകന്‍ തലയിലേറ്റും.

നാറാണത്തു ഭ്രാന്തന്റെ പിന്മുറ
യാവര്‍ത്തിക്കുന്നീയനര്‍ത്ഥവും.
ഓന്തിനേപ്പോലെ നിറം മാറി
ഈരാഷ്ട്രീയമിനിയും ജയിക്കും!

Saturday, May 14, 2011

Bookmark and Share

കവിത.

നാട്ടുപ്രമാണികള്‍ ഭരിച്ചു നമ്മളേ-
സായിപ്പും ഗോസായിയും ഭരിച്ചൂ!
നാം തന്നെ ഭരിച്ചൂ ജനാധിപത്യം-
മാറിമറിച്ചു ഭരിച്ചുരമിച്ചുമരിച്ചുഭരിച്ചൂ!

ഇടത്തും വലത്തും ഭരിച്ചവര്‍ രസിച്ചൂ
അണ്ടിയോ മാങ്ങയോ മൂത്തതെന്നു-
തമ്മില്‍ത്തമ്മില്‍പ്പന്തയം വെച്ചവര്‍,
തന്തയില്ലാത്തരവും വെളിപ്പെടുത്തി!

പിന്നെയും പിന്നെയും തിരഞ്ഞെടുപ്പു്;
നക്കിക്കൊല്ലും ചിലര്‍ കുത്തിക്കൊല്ലും-
ഏതും നമുക്കു സ്വയം തിരഞ്ഞെടുക്കാം
ഇതു ജനാധിപത്യഭരണമോ മരണമോ?

പേരു ചോദിച്ചാല്‍ കഷ്ടപ്പെട്ടു ക ഖ ങ
ഞ്ഞാ ഞ്ഞാ പറഞ്ഞായമ്മയും തോറ്റു!
വയസ്സനാണെങ്കിലും പുരുഷനായവന്‍
ജയിച്ചൂ പക്ഷെ ഭരിക്കാനയക്കില്ല നാം!

പിന്നെയുമെന്നും വോട്ടു ചെയ്യും നമ്മള്‍
ഭരിക്കപ്പെടേണ്ടവരല്ലേയീ നമ്മളെന്നും?
തോല്‍വി നമ്മള്‍ക്കാണതു പുത്തരിയല്ല-
തോല്‍ക്കേണ്ടവരല്ലേ പൊതുജനങ്ങള്‍?

Friday, February 4, 2011

Bookmark and Share

വസുന്ധരേ നീ ക്ഷമിക്കൂ .

ഓടിഞാനല്ലാരും ഓടിച്ചതല്ല്ലാ
ഓടിത്തളര്‍ന്നു ഞാന്‍ പക്ഷെ-
പലകുറി പാഞ്ഞു പാഞ്ഞിട്ടെന്റെ
യീക്കാലിന്റെ പേശികള്‍ മുറ്റി.

കമ്പ്യുട്ടര്‍ വന്നൂ കഥയാകെ മാറി-
കാലിനില്ലാ തികച്ചും പ്രസക്തി.
കൈകള്‍ പ്രവര്‍ത്തിച്ചു പിന്നെ-
യീക്കൈകള്‍ ബലിഷ്ടങ്ങളായി.

പുതു ലോകം പുതു ജ്ഞാനം
,
പുതുലോകത്തെല്ലാമനര്‍ത്ഥം.
വസുന്ധരേ നീ ക്ഷമിക്കെന്റെ

തലയാണു സര്‍വ്വം സുശക്തം.

കൈ കാലുകള്‍ ശോഷിച്ചു-

തലമാത്രമിപ്പോഴും ചരിതം.
ഒരുനാള്‍ തലയുരുണ്ടുരുണ്ടു-
പോയീ അനര്‍ഥങ്ങള്‍ തേടി.

വിവരമില്ലാത്തവര്‍ വിദ്യാവിഹീനര്‍
എന്റെതല കൊണ്ടു കാല്‍പ്പന്തു കെട്ടി
അവര്‍ തലങ്ങും വിലങ്ങും കളിച്ചെന്റെ

മരമണ്ടന്‍ തലയുടെ രൂപം തിരുത്തി!!


-------------------------------------------------------------------------------
അത്യന്താധുനിക കവികള്‍ എന്നോടു പൊറുക്കണം. ഇതേതോ ഒരു ഭ്രാന്തന്റെ ജല്പനമായിട്ടു കരുതേണമേ
എന്നൊരു അപേക്ഷ!


Friday, January 7, 2011

Bookmark and Share

കാലമൊരുകാതമകലെ.

കാലമൊരുകാതമകലെ -
യെനിക്കായൊരുക്കിയതെന്തും
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
കൈകാലിട്ടടിച്ചു, മുട്ടിലിഴഞ്ഞു,
നിന്നു നിവര്ന്നെന്നല്ല ,
കൊന്നും കവര്ന്നും ജയിച്ചു ,
ഈ ലോകം കാല്‍ക്കീഴിലാക്കി .
എനിക്കായി വരച്ചത്,
എനിക്കായി‌ വിധിച്ചത്
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
ഞാന്‍ ജയിച്ചൂ, ഞാന്‍ ഭരിച്ചു,
എന്റെ പാപങ്ങളും പാപഭാരങ്ങളും
കഴിയില്ല, മാറ്റാനെനിക്കാവതില്ല .
ഒരുനാളുവീണു, ഞാന്‍ വീണു,
എന്റെ ബലം തുണയേകിയില്ല
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
നാലാളുടെ തോളിലേറി
നാനൂറോളം ജന പിന്തുണ,
കഴിയില്ല, മാറ്റാനെനിക്കാവതില്ല .
എന്നേക്കുഴിച്ചിട്ടു പിന്നെ,
എല്ലാവരും കൂടി വായില്‍
പുതു മണ്ണിട്ടു മംഗളം പാടി,
കഴിയില്ല, മാറ്റാനെനിക്കാവതില്ല.
------------------------------------------------------------------------------------
സഹൃദയരെ,
കളളു കുടിക്കുവാന്‍ മാത്രം, എന്നെ നിര്ബ്ബന്ധിക്കരുത്, ഞാന്‍ കഷ്ടപ്പെട്ടു പോകും.

Tuesday, January 4, 2011

Bookmark and Share

കവിതയാണോന്നറിയില്ല .

കവിതയാണോന്നറിയില്ല -
കവിതയ്ക്കു വൃത്തങ്ങള്‍ വേണം.
ചെറിയലങ്കാരങ്ങള്‍ വേണം-
ഇതു മുതു കവികള്‍ക്കു മാത്രം.

പുതു കവികള്‍ക്കുമില്ലേ -
പ്രതിഭയാകാനുളള മോഹം.
കൊതുകിനുമില്ലേ ഗുദംകടി-
ചൊറിയുന്നതല്ലേയനര്‍ത്ഥം?


പുലരാനായപ്പോള്‍ പുറത്തൊരാളനക്കം
പുതുവത്സരത്തിന്‍ പുത്തന്‍കഥക്കായി
പൂമുഖവാതില്‍ക്കല്‍ പുഞ്ചിരിതൂകി
പുകഴേന്തി നില്‍ക്കുന്ന ചാണ്ടി !


പിതൃ തുല്യനായെനിക്കിട്ടു തന്നെ
പാരയായ്‌ ഭവിക്കുമെന്നു നിനക്കാതെ
പുതു കഥയൊന്നുരചെയ്തു ഞാന്‍ !
പുകിലായതും അതുവിനയായതും
പര- പരമമൂഡത്വമെന്റെ !


പിതൃമുഖത്തു ക്ഷുരകം പഠിക്കുന്ന
പലരുള്ള നമ്മുടെ നാട്ടില്‍,
പരിതാപം തോന്നുന്ന ചിലതെങ്കിലും
പരസ്നേഹമോര്‍ത്തങ്ങു വിസ്മരിക്കാം.
--------------------------------------------------------------------------------------
ഭൂലോക ബ്ലോഗര്‍മാരോടുള്ള എന്റെ എളിയ ഒരപേക്ഷ: കവിത എഴുതാന്‍ എന്നെ നിര്ബ്ബന്ധിക്കരുത്, ഞാന്‍ കഷ്ടപ്പെട്ടു പോകും.