നാട്ടുപ്രമാണികള്‍ ഭരിച്ചു നമ്മളേ-
സായിപ്പും ഗോസായിയും ഭരിച്ചൂ!
നാം തന്നെ ഭരിച്ചൂ ജനാധിപത്യം-
മാറിമറിച്ചു ഭരിച്ചുരമിച്ചുമരിച്ചുഭരിച്ചൂ!
ഇടത്തും വലത്തും ഭരിച്ചവര്‍ രസിച്ചൂ
അണ്ടിയോ മാങ്ങയോ മൂത്തതെന്നു-
തമ്മില്‍ത്തമ്മില്‍പ്പന്തയം വെച്ചവര്‍,
തന്തയില്ലാത്തരവും വെളിപ്പെടുത്തി!
പിന്നെയും പിന്നെയും തിരഞ്ഞെടുപ്പു്;
നക്കിക്കൊല്ലും ചിലര്‍ കുത്തിക്കൊല്ലും-
ഏതും നമുക്കു സ്വയം തിരഞ്ഞെടുക്കാം
ഇതു ജനാധിപത്യഭരണമോ മരണമോ?
പേരു ചോദിച്ചാല്‍ കഷ്ടപ്പെട്ടു ക ഖ ങ
ഞ്ഞാ ഞ്ഞാ പറഞ്ഞായമ്മയും തോറ്റു!
വയസ്സനാണെങ്കിലും പുരുഷനായവന്‍
ജയിച്ചൂ പക്ഷെ ഭരിക്കാനയക്കില്ല നാം!
പിന്നെയുമെന്നും വോട്ടു ചെയ്യും നമ്മള്‍
ഭരിക്കപ്പെടേണ്ടവരല്ലേയീ നമ്മളെന്നും?
തോല്‍വി നമ്മള്‍ക്കാണതു പുത്തരിയല്ല-
തോല്‍ക്കേണ്ടവരല്ലേ പൊതുജനങ്ങള്‍?
Saturday, May 14, 2011
Thursday, April 28, 2011
ഇനിയും ഞാന്‍ ഭരിക്കും!
ഈ ഭരണമിത്രയും ലഹരിയാണെങ്കി-
ലാസന്ന മരണത്തിലും ഞാന്‍ പറയാം.
പന്ത്രണ്ടു പെറ്റ പറയിക്കു പോലുമിപ്പോള്‍
വെറുമൊരു പതിമ്മൂന്നിനോടോ വിരോധം!
ആഗ്നിഹോത്രിയേയും, പാക്കനാരേയും
രജക നാറാണത്തു ഭ്രാന്തനേയും പെറ്റു.
കാരക്കലമ്മേയുംഅകവൂര്‍ ചാത്തനേം-
വടുതല നായരേം വള്ളോരിനേം പെറ്റു.
ഉപ്പുകൂറ്റനും പാണനാരും പിറകെ -
യുളിയന്നൂര്‍ പെരുംതച്ചനും പിറന്നു.
പന്ത്രണ്ടാമതീവായില്ലാക്കുന്നിലപ്പന്‍,
ഇനിപ്പതിമ്മൂന്നു വേണ്ടെന്നു പറയി!!
പതിമ്മൂന്നിന്റെ വോട്ടെടുപ്പും പിന്നെ,
പ്പതിമ്മൂന്നിന്റെ ഈ വിധിയെഴുത്തും.
ഞാന്‍ പാശ്ചാത്യനല്ല അയോഗ്യനും,
പിന്നെയീപ്പതിമ്മൂന്നെനിക്കെന്തുവാ?
ഇനി ചിലരുടെയെല്ലാം തലയുരുളും,
കബന്ധങ്ങള്‍ ഓരോന്നായിട്ടു വീഴും.
കബന്ധങ്ങളില്‍ ചവിട്ടിക്കയറിയിട്ടു
ഞാനീ ഭരണകുതന്ത്രങ്ങള്‍ മെനയും!
എണ്‍പത്തിമൂന്നിന്റെ അസ്കിതയും,
ഈ പതിമ്മൂന്നിന്റെയവലക്ഷണവും,
ഭരിക്കില്ലെന്നേയൊരിക്കലും, ഇനി
ഇതു പുറത്തറിയാത്തൊരു സത്യം!
ലാസന്ന മരണത്തിലും ഞാന്‍ പറയാം.
പന്ത്രണ്ടു പെറ്റ പറയിക്കു പോലുമിപ്പോള്‍
വെറുമൊരു പതിമ്മൂന്നിനോടോ വിരോധം!
ആഗ്നിഹോത്രിയേയും, പാക്കനാരേയും
രജക നാറാണത്തു ഭ്രാന്തനേയും പെറ്റു.
കാരക്കലമ്മേയുംഅകവൂര്‍ ചാത്തനേം-
വടുതല നായരേം വള്ളോരിനേം പെറ്റു.
ഉപ്പുകൂറ്റനും പാണനാരും പിറകെ -
യുളിയന്നൂര്‍ പെരുംതച്ചനും പിറന്നു.
പന്ത്രണ്ടാമതീവായില്ലാക്കുന്നിലപ്പന്‍,
ഇനിപ്പതിമ്മൂന്നു വേണ്ടെന്നു പറയി!!
പതിമ്മൂന്നിന്റെ വോട്ടെടുപ്പും പിന്നെ,
പ്പതിമ്മൂന്നിന്റെ ഈ വിധിയെഴുത്തും.
ഞാന്‍ പാശ്ചാത്യനല്ല അയോഗ്യനും,
പിന്നെയീപ്പതിമ്മൂന്നെനിക്കെന്തുവാ?
ഇനി ചിലരുടെയെല്ലാം തലയുരുളും,
കബന്ധങ്ങള്‍ ഓരോന്നായിട്ടു വീഴും.
കബന്ധങ്ങളില്‍ ചവിട്ടിക്കയറിയിട്ടു
ഞാനീ ഭരണകുതന്ത്രങ്ങള്‍ മെനയും!
എണ്‍പത്തിമൂന്നിന്റെ അസ്കിതയും,
ഈ പതിമ്മൂന്നിന്റെയവലക്ഷണവും,
ഭരിക്കില്ലെന്നേയൊരിക്കലും, ഇനി
ഇതു പുറത്തറിയാത്തൊരു സത്യം!
Tuesday, April 12, 2011
വനിതാസംവരണം എന്ന പുലിവാല്‍.
സമയം: രാവിലെ എട്ടുമണി.
"രാവിലെ ഭക്ഷണത്തിനു ദോശയും ചട്നിയും. വന്നു കഴിക്കാന്‍ നോക്ക്, എനിക്കു വേറെ ജോലിയുണ്ട്." സഹധര്‍മ്മിണിയുടെ മുന്നറിയിപ്പ്.
"എനിക്കു രണ്ടു ചപ്പാത്തിയും, കോഴിക്കറിയും മതി. ഈ ദോശ ഒരു സുഖമില്ലാത്ത ഭക്ഷണമാണ്." ഞാന്‍ ആവശ്യം ഉന്നയിച്ചു.
"ഓ പിന്നേ... ഒരു കയ്യില്‍ കുന്തവും, മറു കയ്യില്‍ പന്തവുമായിട്ടൊന്നുമല്ല മനുഷന്‍ ഭൂമിയില്‍ ജനിച്ചു വീഴുന്നത്."
"എനിക്ക് പിടികിട്ടിയില്ല." ഞാന്‍.
"അതേ.. ഈ കുന്തം കൊണ്ട്, ഭൂമിയിലെ സകല ജീവജാലങ്ങളെയും, ഞണ്ടിനേയും, ഞവിണിയെയും എല്ലാം കുത്തിപ്പിടിച്ചിട്ടു്, പന്തം കൊണ്ടു ചുട്ടു തിന്നാനല്ല, മനുഷ്യന്‍ ജനിച്ചത്. മനുഷ്യന് യോജിക്കുന്ന ആഹാരം, പഴങ്ങളും, പച്ചക്കറികളും ഒക്കെയാണ്." ശ്രീമതി അല്പം ഗൌരവത്തിലാണ്.
"എന്നാല്‍ പിന്നേ, ഒരു കയ്യില്‍ ദോശക്കല്ലും, മറു കയ്യില്‍ ചട്ടകവുമായിട്ടാണ്, മനുഷ്യന്‍ ഭൂമിയിലേക്കു വന്നത് എന്നു വേണം കരുതാന്‍ അല്ലേ?" ഞാനും വിട്ടു കൊടുത്തില്ല.
"ഈ പുരുഷന്മാര്‍ തന്നെ ഒട്ടും ശരിയല്ല. ജനിച്ചു വീഴുമ്പോള്‍ തുടങ്ങും കടിച്ചു വലി. അമ്പതു കഴിഞ്ഞിട്ടും സ്വൈര്യം തരില്ല എന്നു വച്ചാല്‍ കഷ്ടമാണ്. ഭരണം ഏല്‍പ്പിച്ചപ്പോള്‍, പാവം തോന്നിയിട്ടാണ്, ഞാന്‍ അടുക്കളപ്പണി നിങ്ങളെ എല്‍പ്പിക്കാത്തതു്. ഇനി മുതല്‍ തന്നത്താനെ വച്ചു വിളമ്പിക്കഴിക്കു്. കണ്ട ചത്തതും കൊന്നതുമൊക്കെ വെന്തു വേയിച്ചു കടിച്ചു വലിക്ക്. അപ്പോഴറിയാം അതിന്റെ ബുദ്ധിമുട്ട്." ചൂടിലാണ്.
"എന്നാപ്പിന്നെ ഞാന്‍ ഹോട്ടലില്‍ അഭയം പ്രാപിക്കാം. അവിടെയാണെങ്കില്‍, വല്ല കോഴിയോ മുയലോ ഒക്കെ പൊരിച്ചു കിട്ടും. വീട്ടില്‍ ഇഷ്ട ഭക്ഷണം കിട്ടാത്ത ഹതഭാഗ്യരായ ഭര്‍ത്താക്കന്മാര്‍ക്കു വേണ്ടിയാണ്, ഭൂലോകത്ത് ഹോട്ടല്‍ സൃഷ്ടിച്ചിരിക്കുന്നത്. അവിടെയാകുമ്പോള്‍, കാശു കൊടുത്താല്‍ മതിയല്ലോ, പെണ്ണുങ്ങളുടെ തെറി കേള്‍ക്കുന്നതിലും ഭേദമല്ലേ?"
"ബോധം വെച്ചു തുടങ്ങിയോ? ആണുങ്ങള്‍ക്ക് ഒന്നേ ആകാവൂ... എന്നാണു പ്രമാണം. എന്താണെന്നറിയാമോ? അതാണ് 'വാക്ക്'. ഞാന്‍ സമ്മതിച്ചു. പക്ഷെ, ഹോട്ടലുകാര്‍ വെറുതെ ഭക്ഷണം തരുകയില്ലല്ലോ, പണമില്ലാത്തവന്‍ പിണമാണെന്നാണ് പറയുന്നത്. അതു കൊണ്ട്, പത്തു കാശുണ്ടാക്കാനുള്ള വഴി നോക്ക്, എന്നിട്ടാകാം ഹോട്ടലിലെ പൊറുതി."
"എനിക്കു പറമ്പില്‍ ആദായമുണ്ടല്ലോ, അതുമതി" ഞാന്‍ പതുക്കെ പിന്‍ വാങ്ങാന്‍ നോക്കി. പക്ഷെ വാമ ഭാഗം ഗൌരവത്തില്‍ ത്തന്നെയാണ്.
"അതു പണ്ട്! ഇപ്പോള്‍ പറമ്പില്‍ ഉള്ള ആദായം, ഞാനാണു കൈകാര്യം ചെയ്യുന്നത്. അതു നിങ്ങളുടെ മാഞ്ഞാനം കളിക്കു തരാന്‍ പറ്റില്ല. ഏറെ സുഖം നരകത്തിലേക്കു നയിക്കും എന്നാണു പഴമ്പുരാണം. അതു കൊണ്ട്, അറിയാവുന്ന എന്തെങ്കിലും ജോലികള്‍ ചെയ്തു പത്തു പുത്തന്‍ ഉണ്ടാക്കാന്‍ ശ്രമിക്കു്. ഭക്ഷണത്തിന്റെ കാര്യമല്ലേ, പോരായ്ക വന്നാല്‍ ഞാന്‍ പരിഗണിക്കാം. തല്‍ക്കാലം ഇന്നത്തേക്കു ദോശ കൊണ്ടു തൃപ്തിപ്പെടു് മനുഷ്യാ." ഭാര്യ മയപ്പെട്ടു തുടങ്ങിയോ?
കാപ്പി കുടിച്ചു കഴിഞ്ഞപ്പോഴാണ്, കാര്യം ഇമ്മിണി ഗൌരവം തന്നെയാണെന്നു മനസ്സിലായത്.
"നേരം വെളുക്കുമ്പോള്‍ മുതല്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നു ഞെക്കിക്കളിക്കാതെ, എന്തെങ്കിലും ഉപകാരമുള്ള പണിയെടുക്കു്. സ്വന്തമായിട്ടു പത്തു കാശു സമ്പാദിച്ചാല്‍ അതിനൊരു സുഖമുണ്ട്. കുറെ വിവരക്കേടു് എഴുതിപ്പിടിപ്പിച്ചിട്ടു്, ബ്ലോഗാണ്, കഥയാണ്, കവിതയാണ് എന്നൊന്നും പറഞ്ഞാല്‍, വയറ്റിലോട്ടു ഒന്നും പോകില്ല, അതുകൊണ്ട് തന്നെ, വയറ്റില്‍ നിന്നും ഒന്നും പോകില്ല."
"ഈ വയസ്സ് കാലത്ത്, നീ എന്നെക്കൊണ്ട് അധ്വാനിപ്പിച്ചിട്ടു്, അന്നം തരാനാണോ പദ്ധതി?കഷ്ടമാണ്."
"ഒരു കഷ്ടവുമില്ല, പെന്‍ഷന്‍ പ്രായം ആകണമെങ്കിലും, ഇനിയും മൂന്നാലു കൊല്ലം കൂടിയുണ്ട്. പറ്റുന്ന ജോലി ചെയ്‌താല്‍ മതി. അടുത്ത ടൌണില്‍ ഒരു കമ്പ്യൂട്ടര്‍ ഷോപ്പു് തുടങ്ങി നോക്ക്. അതിനാണെന്‍കില്‍, ഞാന്‍ മൂലധനം മുടക്കിത്തരാം. പലിശ വേണ്ട. അടുത്ത വര്‍ഷം, എന്റെ മുതലില്‍ കള്ളന്‍ കയറാതെ തിരിച്ചു തന്നാല്‍ മതി."
അവളുടെ ഈ ഉദാര മനസ്സിന് ഞാന്‍ മനസ്സാ നന്ദി പറഞ്ഞു.
അങ്ങനെ, ഏതാനും ആഴ്ചകള്‍ കഴിഞ്ഞു. അടുത്ത ടൌണില്‍ ഒരു പീടിക മുറി സംഘടിപ്പിച്ചു. മുന്നിലും പിന്നിലും എല്ലാം ചില്ലിട്ടു ഭംഗിയാക്കി. സ്ഥാപനത്തിന്റെ പേരും അവള്‍ തന്നെ നിശ്ചയിച്ചു.

അതൊക്കെ ഞാന്‍, നിവൃത്തികേടുകൊണ്ടു സഹിച്ചു; വരുന്നിടത്തു വെച്ചു് കാണാം എന്നു ഞാന്‍ ധൈര്യപ്പെട്ടു. അപ്പോഴാണ് അടുത്ത ഡിമാന്റ്.
"വികാരിയച്ചനെക്കൊണ്ട് കട ആശീര്‍വദിപ്പിക്കണം."
'ഹനന്‍ വെള്ളം തലയില്‍ വീഴിക്കണം' എന്ന അവളുടെ പിടിവാശിയും അംഗീകരിക്കാതെ തരമില്ലായിരുന്നു.
ഈയിടെ നടന്ന 'നെന്മാറ വേലയുടെ' കലാശക്കൊട്ട് പോലെ, ശ്രീമതിയുടെ അവസാനത്തേതും, സുപ്രധാനവുമായ തീരുമാനം, (ഇനിയുള്ള ഈയുള്ളവന്‍റെ ദിനചര്യകള്‍)എന്നെ അറിയിച്ചു.
"രാവിലെ അഞ്ചു മണിക്ക് ഉണരണം. അരമണിക്കൂര്‍ വ്യായാമം നിര്ബ്ബന്ധമായിട്ടു ചെയ്യണം. അതുകഴിഞ്ഞ്, ചെറു ചൂട് വെള്ളത്തില്‍ ഒരു കുളി. ആറേമുക്കാലിന് പള്ളിയില്‍ പോയിട്ടു വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക. എട്ടു മണിക്ക് പ്രഭാത ഭക്ഷണം. അതു കഴിഞ്ഞാല്‍ തൊഴില്‍ശാലയിലേക്ക് പുറപ്പെടണം. സൂര്യന്‍ അസ്തമിച്ചാല്‍ കട പൂട്ടിയിട്ടു വീട്ടില്‍ എത്തണം. പട്ടാപ്പകല്‍ ലഹരികള്‍ വര്‍ജ്ജിക്കണം. നിര്‍ബ്ബന്ധമാണെന്‍കില്‍, അത്താഴത്തിനുശേഷം ആകാം. സന്ധ്യാ നമസ്കാരത്തിനു വീട്ടില്‍ കാണണം. എന്താ ബുദ്ധിമുട്ടുണ്ടോ?"
സമ്മതിക്കാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലല്ലോ, ഉള്ള വെള്ളം കുടിയും കൂടി മുട്ടിപ്പോകാതിരിക്കാന്‍, ഞാന്‍ സമ്മതിച്ചു.
രാവിലെ കടയില്‍ എത്തിയാല്‍, മുതലാളിയും, തൊഴിലാളിയും, ടെക്നീഷ്യനും എല്ലാം ഞാന്‍ തന്നെ. കടയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയെങ്കിലും, ഒരു വനിതാ ഹെല്‍പ്പറേപ്പോലും അവള്‍ അനുവദിച്ചില്ല.
വനിതാ സംവരണം വന്നതോടു കൂടി, എന്റെ ഈ എളിയ ജീവിതം നായ നക്കി എന്ന്‍ പറഞ്ഞാല്‍, അതില്‍ അതിശയോക്തിയില്ല.
ഇന്നും വോട്ടു ചെയ്തിട്ട്, ഈ ഭൂലോകത്തുള്ള സകല വനിതകളെയും ജയിപ്പിക്കണം. എന്നിട്ട് അവര്‍ ഭരിക്കട്ടെ.
വനിതാ സംവരണം മൂലം ഈ ഞാന്‍ അനുഭവിക്കുന്ന ദുരിതം ബാക്കിയുള്ള പുരുഷ കേസരികളും കൂടെ അനുഭവിക്കട്ടെ. ഭാരതം മുഴുവന്‍ വനിതകള്‍ ഭരിക്കുന്ന ഒരു കാലം സ്വപ്നം കാണാന്‍ കൂടെ എനിക്ക് ഭയമാകുന്നു.
"രാവിലെ ഭക്ഷണത്തിനു ദോശയും ചട്നിയും. വന്നു കഴിക്കാന്‍ നോക്ക്, എനിക്കു വേറെ ജോലിയുണ്ട്." സഹധര്‍മ്മിണിയുടെ മുന്നറിയിപ്പ്.
"എനിക്കു രണ്ടു ചപ്പാത്തിയും, കോഴിക്കറിയും മതി. ഈ ദോശ ഒരു സുഖമില്ലാത്ത ഭക്ഷണമാണ്." ഞാന്‍ ആവശ്യം ഉന്നയിച്ചു.
"ഓ പിന്നേ... ഒരു കയ്യില്‍ കുന്തവും, മറു കയ്യില്‍ പന്തവുമായിട്ടൊന്നുമല്ല മനുഷന്‍ ഭൂമിയില്‍ ജനിച്ചു വീഴുന്നത്."
"എനിക്ക് പിടികിട്ടിയില്ല." ഞാന്‍.
"അതേ.. ഈ കുന്തം കൊണ്ട്, ഭൂമിയിലെ സകല ജീവജാലങ്ങളെയും, ഞണ്ടിനേയും, ഞവിണിയെയും എല്ലാം കുത്തിപ്പിടിച്ചിട്ടു്, പന്തം കൊണ്ടു ചുട്ടു തിന്നാനല്ല, മനുഷ്യന്‍ ജനിച്ചത്. മനുഷ്യന് യോജിക്കുന്ന ആഹാരം, പഴങ്ങളും, പച്ചക്കറികളും ഒക്കെയാണ്." ശ്രീമതി അല്പം ഗൌരവത്തിലാണ്.
"എന്നാല്‍ പിന്നേ, ഒരു കയ്യില്‍ ദോശക്കല്ലും, മറു കയ്യില്‍ ചട്ടകവുമായിട്ടാണ്, മനുഷ്യന്‍ ഭൂമിയിലേക്കു വന്നത് എന്നു വേണം കരുതാന്‍ അല്ലേ?" ഞാനും വിട്ടു കൊടുത്തില്ല.
"ഈ പുരുഷന്മാര്‍ തന്നെ ഒട്ടും ശരിയല്ല. ജനിച്ചു വീഴുമ്പോള്‍ തുടങ്ങും കടിച്ചു വലി. അമ്പതു കഴിഞ്ഞിട്ടും സ്വൈര്യം തരില്ല എന്നു വച്ചാല്‍ കഷ്ടമാണ്. ഭരണം ഏല്‍പ്പിച്ചപ്പോള്‍, പാവം തോന്നിയിട്ടാണ്, ഞാന്‍ അടുക്കളപ്പണി നിങ്ങളെ എല്‍പ്പിക്കാത്തതു്. ഇനി മുതല്‍ തന്നത്താനെ വച്ചു വിളമ്പിക്കഴിക്കു്. കണ്ട ചത്തതും കൊന്നതുമൊക്കെ വെന്തു വേയിച്ചു കടിച്ചു വലിക്ക്. അപ്പോഴറിയാം അതിന്റെ ബുദ്ധിമുട്ട്." ചൂടിലാണ്.
"എന്നാപ്പിന്നെ ഞാന്‍ ഹോട്ടലില്‍ അഭയം പ്രാപിക്കാം. അവിടെയാണെങ്കില്‍, വല്ല കോഴിയോ മുയലോ ഒക്കെ പൊരിച്ചു കിട്ടും. വീട്ടില്‍ ഇഷ്ട ഭക്ഷണം കിട്ടാത്ത ഹതഭാഗ്യരായ ഭര്‍ത്താക്കന്മാര്‍ക്കു വേണ്ടിയാണ്, ഭൂലോകത്ത് ഹോട്ടല്‍ സൃഷ്ടിച്ചിരിക്കുന്നത്. അവിടെയാകുമ്പോള്‍, കാശു കൊടുത്താല്‍ മതിയല്ലോ, പെണ്ണുങ്ങളുടെ തെറി കേള്‍ക്കുന്നതിലും ഭേദമല്ലേ?"
"ബോധം വെച്ചു തുടങ്ങിയോ? ആണുങ്ങള്‍ക്ക് ഒന്നേ ആകാവൂ... എന്നാണു പ്രമാണം. എന്താണെന്നറിയാമോ? അതാണ് 'വാക്ക്'. ഞാന്‍ സമ്മതിച്ചു. പക്ഷെ, ഹോട്ടലുകാര്‍ വെറുതെ ഭക്ഷണം തരുകയില്ലല്ലോ, പണമില്ലാത്തവന്‍ പിണമാണെന്നാണ് പറയുന്നത്. അതു കൊണ്ട്, പത്തു കാശുണ്ടാക്കാനുള്ള വഴി നോക്ക്, എന്നിട്ടാകാം ഹോട്ടലിലെ പൊറുതി."
"എനിക്കു പറമ്പില്‍ ആദായമുണ്ടല്ലോ, അതുമതി" ഞാന്‍ പതുക്കെ പിന്‍ വാങ്ങാന്‍ നോക്കി. പക്ഷെ വാമ ഭാഗം ഗൌരവത്തില്‍ ത്തന്നെയാണ്.
"അതു പണ്ട്! ഇപ്പോള്‍ പറമ്പില്‍ ഉള്ള ആദായം, ഞാനാണു കൈകാര്യം ചെയ്യുന്നത്. അതു നിങ്ങളുടെ മാഞ്ഞാനം കളിക്കു തരാന്‍ പറ്റില്ല. ഏറെ സുഖം നരകത്തിലേക്കു നയിക്കും എന്നാണു പഴമ്പുരാണം. അതു കൊണ്ട്, അറിയാവുന്ന എന്തെങ്കിലും ജോലികള്‍ ചെയ്തു പത്തു പുത്തന്‍ ഉണ്ടാക്കാന്‍ ശ്രമിക്കു്. ഭക്ഷണത്തിന്റെ കാര്യമല്ലേ, പോരായ്ക വന്നാല്‍ ഞാന്‍ പരിഗണിക്കാം. തല്‍ക്കാലം ഇന്നത്തേക്കു ദോശ കൊണ്ടു തൃപ്തിപ്പെടു് മനുഷ്യാ." ഭാര്യ മയപ്പെട്ടു തുടങ്ങിയോ?
കാപ്പി കുടിച്ചു കഴിഞ്ഞപ്പോഴാണ്, കാര്യം ഇമ്മിണി ഗൌരവം തന്നെയാണെന്നു മനസ്സിലായത്.
"നേരം വെളുക്കുമ്പോള്‍ മുതല്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നു ഞെക്കിക്കളിക്കാതെ, എന്തെങ്കിലും ഉപകാരമുള്ള പണിയെടുക്കു്. സ്വന്തമായിട്ടു പത്തു കാശു സമ്പാദിച്ചാല്‍ അതിനൊരു സുഖമുണ്ട്. കുറെ വിവരക്കേടു് എഴുതിപ്പിടിപ്പിച്ചിട്ടു്, ബ്ലോഗാണ്, കഥയാണ്, കവിതയാണ് എന്നൊന്നും പറഞ്ഞാല്‍, വയറ്റിലോട്ടു ഒന്നും പോകില്ല, അതുകൊണ്ട് തന്നെ, വയറ്റില്‍ നിന്നും ഒന്നും പോകില്ല."
"ഈ വയസ്സ് കാലത്ത്, നീ എന്നെക്കൊണ്ട് അധ്വാനിപ്പിച്ചിട്ടു്, അന്നം തരാനാണോ പദ്ധതി?കഷ്ടമാണ്."
"ഒരു കഷ്ടവുമില്ല, പെന്‍ഷന്‍ പ്രായം ആകണമെങ്കിലും, ഇനിയും മൂന്നാലു കൊല്ലം കൂടിയുണ്ട്. പറ്റുന്ന ജോലി ചെയ്‌താല്‍ മതി. അടുത്ത ടൌണില്‍ ഒരു കമ്പ്യൂട്ടര്‍ ഷോപ്പു് തുടങ്ങി നോക്ക്. അതിനാണെന്‍കില്‍, ഞാന്‍ മൂലധനം മുടക്കിത്തരാം. പലിശ വേണ്ട. അടുത്ത വര്‍ഷം, എന്റെ മുതലില്‍ കള്ളന്‍ കയറാതെ തിരിച്ചു തന്നാല്‍ മതി."
അവളുടെ ഈ ഉദാര മനസ്സിന് ഞാന്‍ മനസ്സാ നന്ദി പറഞ്ഞു.
അങ്ങനെ, ഏതാനും ആഴ്ചകള്‍ കഴിഞ്ഞു. അടുത്ത ടൌണില്‍ ഒരു പീടിക മുറി സംഘടിപ്പിച്ചു. മുന്നിലും പിന്നിലും എല്ലാം ചില്ലിട്ടു ഭംഗിയാക്കി. സ്ഥാപനത്തിന്റെ പേരും അവള്‍ തന്നെ നിശ്ചയിച്ചു.

അതൊക്കെ ഞാന്‍, നിവൃത്തികേടുകൊണ്ടു സഹിച്ചു; വരുന്നിടത്തു വെച്ചു് കാണാം എന്നു ഞാന്‍ ധൈര്യപ്പെട്ടു. അപ്പോഴാണ് അടുത്ത ഡിമാന്റ്.
"വികാരിയച്ചനെക്കൊണ്ട് കട ആശീര്‍വദിപ്പിക്കണം."
'ഹനന്‍ വെള്ളം തലയില്‍ വീഴിക്കണം' എന്ന അവളുടെ പിടിവാശിയും അംഗീകരിക്കാതെ തരമില്ലായിരുന്നു.
ഈയിടെ നടന്ന 'നെന്മാറ വേലയുടെ' കലാശക്കൊട്ട് പോലെ, ശ്രീമതിയുടെ അവസാനത്തേതും, സുപ്രധാനവുമായ തീരുമാനം, (ഇനിയുള്ള ഈയുള്ളവന്‍റെ ദിനചര്യകള്‍)എന്നെ അറിയിച്ചു.
"രാവിലെ അഞ്ചു മണിക്ക് ഉണരണം. അരമണിക്കൂര്‍ വ്യായാമം നിര്ബ്ബന്ധമായിട്ടു ചെയ്യണം. അതുകഴിഞ്ഞ്, ചെറു ചൂട് വെള്ളത്തില്‍ ഒരു കുളി. ആറേമുക്കാലിന് പള്ളിയില്‍ പോയിട്ടു വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക. എട്ടു മണിക്ക് പ്രഭാത ഭക്ഷണം. അതു കഴിഞ്ഞാല്‍ തൊഴില്‍ശാലയിലേക്ക് പുറപ്പെടണം. സൂര്യന്‍ അസ്തമിച്ചാല്‍ കട പൂട്ടിയിട്ടു വീട്ടില്‍ എത്തണം. പട്ടാപ്പകല്‍ ലഹരികള്‍ വര്‍ജ്ജിക്കണം. നിര്‍ബ്ബന്ധമാണെന്‍കില്‍, അത്താഴത്തിനുശേഷം ആകാം. സന്ധ്യാ നമസ്കാരത്തിനു വീട്ടില്‍ കാണണം. എന്താ ബുദ്ധിമുട്ടുണ്ടോ?"
സമ്മതിക്കാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലല്ലോ, ഉള്ള വെള്ളം കുടിയും കൂടി മുട്ടിപ്പോകാതിരിക്കാന്‍, ഞാന്‍ സമ്മതിച്ചു.
രാവിലെ കടയില്‍ എത്തിയാല്‍, മുതലാളിയും, തൊഴിലാളിയും, ടെക്നീഷ്യനും എല്ലാം ഞാന്‍ തന്നെ. കടയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയെങ്കിലും, ഒരു വനിതാ ഹെല്‍പ്പറേപ്പോലും അവള്‍ അനുവദിച്ചില്ല.
വനിതാ സംവരണം വന്നതോടു കൂടി, എന്റെ ഈ എളിയ ജീവിതം നായ നക്കി എന്ന്‍ പറഞ്ഞാല്‍, അതില്‍ അതിശയോക്തിയില്ല.
ഇന്നും വോട്ടു ചെയ്തിട്ട്, ഈ ഭൂലോകത്തുള്ള സകല വനിതകളെയും ജയിപ്പിക്കണം. എന്നിട്ട് അവര്‍ ഭരിക്കട്ടെ.
വനിതാ സംവരണം മൂലം ഈ ഞാന്‍ അനുഭവിക്കുന്ന ദുരിതം ബാക്കിയുള്ള പുരുഷ കേസരികളും കൂടെ അനുഭവിക്കട്ടെ. ഭാരതം മുഴുവന്‍ വനിതകള്‍ ഭരിക്കുന്ന ഒരു കാലം സ്വപ്നം കാണാന്‍ കൂടെ എനിക്ക് ഭയമാകുന്നു.
Monday, March 21, 2011
ചിരിയഞ്ചുതരം
പിതാമഹര്‍ക്കെന്നുമഞ്ചുചിരി
ഇളംചിരി ചെറുചിരി പുഞ്ചിരി
യീക്കൊലച്ചിരിയഹങ്കാരച്ചിരി
ഇളംചിരിയിമയിലെങ്കില്‍
ചെറുചിരിയേവര്‍ക്കുംസുഖം
പുഞ്ചിരിയാണു പുഷ്പാര്‍ച്ചന
കൊലച്ചിരിയും സഹിക്കാം
പക്ഷേയീയഹങ്കാരമെനിക്കു
സഹിക്കവയ്യയീയഹങ്കാരച്ചിരി
ഇളംചിരി ചെറുചിരി പുഞ്ചിരി
യീക്കൊലച്ചിരിയഹങ്കാരച്ചിരി
ഇളംചിരിയിമയിലെങ്കില്‍
ചെറുചിരിയേവര്‍ക്കുംസുഖം
പുഞ്ചിരിയാണു പുഷ്പാര്‍ച്ചന
കൊലച്ചിരിയും സഹിക്കാം
പക്ഷേയീയഹങ്കാരമെനിക്കു
സഹിക്കവയ്യയീയഹങ്കാരച്ചിരി
Monday, March 7, 2011
മംഗളം, മനോജ്ഞം, മനോഹരം.
Tuesday, February 15, 2011
അപ്പച്ചന്റെ അകാല പ്രണയം.
അന്തര്‍ദ്ദേശീയ മോഡല്‍ നവോമി കാംപ് ബെല്ലിനെ കല്യാണം കഴിച്ചിട്ട്,
അഞ്ചാറു കാപ്പിരിപ്പിള്ളേരുടെ തന്തയാകണം എന്നായിരുന്നു മനസ്സിലെ ഒരാഗ്രഹം!
അമ്പതു വയസ്സുകഴിഞ്ഞെങ്കിലും, മനക്കോട്ട കെട്ടുന്നതു മഹാപാപമോന്നുമല്ലല്ലോ?
അതു കൊണ്ട്, ഒരു സുവര്‍ണ്ണാവസരത്തിനു വേണ്ടി, ജാഗ്രതയോടെ കാത്തിരിക്കാന്‍ തീരുമാനിച്ചു.
"അതിരാവിലെ ഉണരുന്ന പക്ഷികള്‍ക്ക് കൂടുതല്‍ പുഴുക്കളേക്കിട്ടും"
(അപ്പോള്‍, അതിരാവിലെ ഉണരുന്ന പുഴുക്കളുടെ ജീവിതവും കട്ടപ്പുക) എന്നൊരു പഴഞ്ചൊല്ല്,
ആരോ, പണ്ടു പറഞ്ഞു കേട്ടിട്ടുണ്ട്. താന്‍ പാതി, ദൈവം പാതി എന്നാണല്ലോ പ്രമാണം.
അര്‍ദ്ധ സെഞ്ചുറി ആഘോഷിച്ച സ്ഥിതിക്ക്, എന്റെ പാതിയായ, എന്റെ ധര്‍മ്മപത്നിയെ,
അവരെ അവരുടെ പാട്ടിനു വിടാം! (പാവം , ഇനിയെങ്കിലും അല്‍പ്പം, സ്വസ്ഥമായിട്ടൊന്നു വിശ്രമിക്കട്ടെ)
അഖിലേന്ത്യാ ദിവ്യന്മാര്‍ നടത്തുന്ന, സൌന്ദര്യ വര്ദ്ധക സ്ഥാപനങ്ങളിലെല്ലാം ദിവസവും കയറിയിറങ്ങി,
അടിമുടി മാറ്റം വരുത്തി, തലയെല്ലാം കറുത്ത പെയിന്റടിച്ചു. കീഴ്ചുണ്ടിനു താഴെ ഒരു ആടു താടിയും ഫിറ്റ്ചെയ്തു.
അതുവരെയുള്ള സകല സൌന്ദര്യ സങ്കല്പങ്ങളും, സഫലമാകുമെന്നു കരുതി, പല കാര്യങ്ങളും കാറ്റില്‍പ്പറത്തി,
അതുവരെ താലോലിച്ചു വളര്‍ത്തിയ എന്റെ കൊമ്പന്‍മീശ വെട്ടി! (ഒരു ജെന്റില്‍മാന്‍ ലുക്ക് എന്ന സങ്കല്പം)
ആകെ മൊത്തം, ടോട്ടലില്‍ ഒരു വില്‍ സ്മിത്തിന്റെ രൂപ സാദൃശ്യം ഒക്കെ വരുത്തി. പത്തു പന്ത്രണ്ടു ഫോട്ടോകള്‍,
അതും, (പല പല പോസുകളില്‍) ബൂലോക വലയിലേക്ക് കയറ്റുമതി ചെയ്തിട്ട്, സോര്‍പ്പിയോ, സ്കോര്‍പിയോ, ആഫ്രിക്കന്‍ ആനകള്‍, മുതലായ സൈറ്റുകളിലെല്ലാം പേരെഴുതിച്ച്, പാട്ടച്ചീട്ടു കരസ്ഥമാക്കി, തിരച്ചില്‍ തുടര്‍ന്നു.
അംഗത്വം ഉറപ്പാക്കിയിട്ട്, കാലാകാലം, രാപ്പകല്‍, ഇന്റര്‍ നെറ്റില്‍ത്തന്നെ എന്റെ ജീവിതത്തിനെ തളച്ചിട്ടു.
അവിടെ, കിട്ടാവുന്ന ഓണ്‍ ലൈന്‍ ഡേറ്റിങ്ങ് സൈറ്റുകളിലെല്ലാം കയറിയിറങ്ങി. ചാറ്റിങ്ങ്, ചീറ്റിംഗ്,
ആരാന്റെ ഭാരയയെചീറ്റിങ്ങ്, മുതലായ കലാപരിപാടികളെല്ലാം, വളരെ തന്മയത്വത്തോടു കൂടി അഭിനയിച്ചു.
അവതരിപ്പിച്ചു നോക്കി, എന്നിട്ടെന്താ? ഈ നാട്ടില്‍ രക്ഷയില്ലെന്നല്ലാ, രക്ഷപെടില്ല!! ക്യാ ഫലം? നോ ഫലം!
അങ്ങനെ, ഒരു സുപ്രഭാതത്തില്‍, എന്റെ സകല (ദുര്‍)മോഹങ്ങളും, സങ്കല്പങ്ങളും സാക്ഷാത്കരിക്കാന്‍,
ആഫ്രിക്കയില്‍ നിന്നൊരു കാപ്പിരിക്കുട്ടി, ഒരു കപ്പിരിക്കോമളാംഗി, എനിക്കീമെയില്‍ രൂപത്തില്‍ വന്നു.
അവളൊരു നീഗ്രോ ആണെങ്കിലും, എന്നേ ഇഷ്ട്ടപ്പെട്ടു, എന്നേ മാത്രം കല്യാണം കഴിക്കാനവള്‍ക്കു മോഹം.
അവള്‍ക്കു ബോളീവിയായില്‍ ഒരു നൂറേക്കര്‍ വാങ്ങിയിട്ടവിടെ, ഒപ്പം വസിക്കണം, കുറേ മക്കളേ പെറ്റു കൂട്ടണം.
അത്ഭുതം തോന്നുന്ന രീതിയില്‍ അവളെഴുതിയതെന്തെന്നാല്‍, അവളൊരു പഞ്ച പാവം, പെണ്‍കുട്ടിയാണ്,
അവള്‍ക്കൊത്തിരി സ്വത്തുണ്ട്, അവളുടെ പിതാവിന്റെതാണ്, പരലോകം പൂകിയ പിതാവു നിക്ഷേപിച്ചതാണ്.
അതു സ്വന്തമാക്കണമെങ്കില്‍, അഞ്ചാറു ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കണം, ടാക്സാണു മുഖ്യമാന വിഷയം.
അമ്പതു കോടിക്കധിപനാകണേല്‍, ബോളീവിയായില്‍ വസിക്കണേല്‍, ഞാന്‍ വെറുമൊരഞ്ചാറു ലക്ഷം മുടക്കാന്‍!
അഞ്ചാറു ലക്ഷം മുടക്കിയാല്‍, യുവത്വം തിരിച്ചു കിട്ടിയില്ലെങ്കിലും, ബോളീവിയായില്‍ കാപ്പിരിയൊത്തു വസിക്കാം.
അമ്പതുകഴിഞ്ഞ പാവത്തിനെ, എന്റെ പാവം ഭാര്യയെ, വലിയ പോല്ലാപ്പില്ലാതെ, മൊഴി ചൊല്ലിയിട്ടു തടിയെടുക്കാം.
അഞ്ചാറു പവനുമായിട്ടു വന്നു കയറിയ, ഇവള്‍ക്കെന്നേ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാനൊന്നും അവകാശമില്ലല്ലോ?
അഹോരാത്രം കഷ്ടപ്പെട്ട്, ഇവളെയും ഞാന്‍, ഇത്രയും കാലം, സസുഖം, സസന്തോഷം പോറ്റി സംരക്ഷിച്ചതല്ലേ?
അക്കാലത്തെ എന്റെ ദാരിദ്ര്യം മൂലം, ഒരു അഞ്ചാറു ലക്ഷം രൂപാ, ഗ്രാമീണ ബാങ്കില്‍ നിന്നു തല്‍ക്കാലം കടമെടുത്തു.
അവളുടെ കറുത്ത, കാപ്പിരി ആഗ്രഹങ്ങളുടെ, പൂര്‍ത്തീകാരണങ്ങള്‍ക്കായിട്ടു ഞാന്‍, മുംബായിലേക്കു തീവണ്ടി കയറി.
അന്ധേരിയില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍, അപ്പച്ചന്‍ എന്ന പേരില്‍ ഞങ്ങള്‍ക്കായിട്ടു വലിയൊരു മുറിയെടുത്തു.
അവകാശമുണ്ടെന്ന അവകാശത്തോടെ, പിറ്റേന്ന് തന്നെ, ഒരു ടൊയോട്ട കാറില്‍, അവള്‍ അങ്ങോട്ടോടിയെത്തി.
അതൊരു മധുവിധു ഒന്നുമല്ലെങ്കിലും, മധുരിക്കുന്ന ജീവിതം, ഇതാണു ജീവിതം, ഇതു തീരല്ലേ എന്നു ഞാനാഗ്രഹിച്ചു.
അന്ധേരിയിലെ, ഒരു മധുരാലസ്യത്തില്‍, ഒരു മയക്കത്തില്‍, മുഖവുരയൊന്നുമില്ലാതെ, അവളെന്നോടു വിട പറഞ്ഞു.
അതുമൊരു മധുര പ്രതീക്ഷയായി മനസ്സില്‍ സ്വീകരിച്ചിട്ടു, ശുഭപ്രതീക്ഷയോടെ, മാസങ്ങളോളം ഞാന്‍ കാത്തിരുന്നു.
അതുവരെയുള്ള സകല സങ്കല്‍പ്പങ്ങളും, സകല മോഹങ്ങളും, തകിടംമറിച്ചിട്ടു സകല പത്രത്തിലും വാര്‍ത്ത വന്നൂ.
അതിയാന് പോയിട്ടു മാസങ്ങളായി. എനിക്കും ജീവിക്കണം, ഈ അനാഥത്വം, ഞാന്‍ സ്ഥിരമായി സഹിക്കണോ?
അടുത്തെങ്ങാനുമാണെങ്കില്‍, ഉടനെ ഓടിഎത്തണം, പ്രിയാ എന്റെയനാഥത്വം എന്നെ, എന്നും നിസ്സഹായയാക്കുന്നു,
അവിവേകമല്ലാ, അമ്പതു കഴിഞ്ഞെങ്കിലും, അബലയായതുകൊണ്ട്, ഒരാണ്‍തുണയില്ലാത്ത ഞാനും വിഷമിക്കുന്നു.
അടുത്ത മാസം, ഞാന്‍ പുനര്‍ വിവാഹം ചെയ്യും, ഇതൊരു മുന്നറിയിപ്പു മാത്രമായിട്ടു കരുതി, എന്നോടു ക്ഷമിക്കൂ...?
അതൊരു നൈജീരിയന്‍ തട്ടിപ്പാണെന്നും, പുതു ജീവിതമല്ലെന്നും, വിഡ്ഢിത്തമാണെന്നും, തിരിച്ചറിഞ്ഞ ഞാന്‍,
അകാല വാര്‍ദ്ധക്യത്തില്‍, അടിസ്ഥാനപരമായിട്ടെന്റെ അടിത്തറയിളകി, അകാല മരണത്തെ ഞാനാഗ്രഹിച്ചു.
അതുപോലൊരു പോഴത്തം, ഈമെയില്‍ രൂപത്തില്‍, ഇനിയും പലര്‍ക്കും വരാം, വരാതിരിക്കട്ടെ ജീവിതത്തില്‍.
ആയില്യം നാളില്‍ ജനിച്ചിട്ടെന്താ ഫലം? ആകാര സൗഷ്ടവം, ആപാദചൂഡമായിട്ടെന്നും നമ്മളേ രക്ഷിക്കുമോ?
അഞ്ചാറു കാപ്പിരിപ്പിള്ളേരുടെ തന്തയാകണം എന്നായിരുന്നു മനസ്സിലെ ഒരാഗ്രഹം!
അമ്പതു വയസ്സുകഴിഞ്ഞെങ്കിലും, മനക്കോട്ട കെട്ടുന്നതു മഹാപാപമോന്നുമല്ലല്ലോ?
അതു കൊണ്ട്, ഒരു സുവര്‍ണ്ണാവസരത്തിനു വേണ്ടി, ജാഗ്രതയോടെ കാത്തിരിക്കാന്‍ തീരുമാനിച്ചു.
"അതിരാവിലെ ഉണരുന്ന പക്ഷികള്‍ക്ക് കൂടുതല്‍ പുഴുക്കളേക്കിട്ടും"
(അപ്പോള്‍, അതിരാവിലെ ഉണരുന്ന പുഴുക്കളുടെ ജീവിതവും കട്ടപ്പുക) എന്നൊരു പഴഞ്ചൊല്ല്,
ആരോ, പണ്ടു പറഞ്ഞു കേട്ടിട്ടുണ്ട്. താന്‍ പാതി, ദൈവം പാതി എന്നാണല്ലോ പ്രമാണം.
അര്‍ദ്ധ സെഞ്ചുറി ആഘോഷിച്ച സ്ഥിതിക്ക്, എന്റെ പാതിയായ, എന്റെ ധര്‍മ്മപത്നിയെ,
അവരെ അവരുടെ പാട്ടിനു വിടാം! (പാവം , ഇനിയെങ്കിലും അല്‍പ്പം, സ്വസ്ഥമായിട്ടൊന്നു വിശ്രമിക്കട്ടെ)
അഖിലേന്ത്യാ ദിവ്യന്മാര്‍ നടത്തുന്ന, സൌന്ദര്യ വര്ദ്ധക സ്ഥാപനങ്ങളിലെല്ലാം ദിവസവും കയറിയിറങ്ങി,
അടിമുടി മാറ്റം വരുത്തി, തലയെല്ലാം കറുത്ത പെയിന്റടിച്ചു. കീഴ്ചുണ്ടിനു താഴെ ഒരു ആടു താടിയും ഫിറ്റ്ചെയ്തു.
അതുവരെയുള്ള സകല സൌന്ദര്യ സങ്കല്പങ്ങളും, സഫലമാകുമെന്നു കരുതി, പല കാര്യങ്ങളും കാറ്റില്‍പ്പറത്തി,
അതുവരെ താലോലിച്ചു വളര്‍ത്തിയ എന്റെ കൊമ്പന്‍മീശ വെട്ടി! (ഒരു ജെന്റില്‍മാന്‍ ലുക്ക് എന്ന സങ്കല്പം)
ആകെ മൊത്തം, ടോട്ടലില്‍ ഒരു വില്‍ സ്മിത്തിന്റെ രൂപ സാദൃശ്യം ഒക്കെ വരുത്തി. പത്തു പന്ത്രണ്ടു ഫോട്ടോകള്‍,
അതും, (പല പല പോസുകളില്‍) ബൂലോക വലയിലേക്ക് കയറ്റുമതി ചെയ്തിട്ട്, സോര്‍പ്പിയോ, സ്കോര്‍പിയോ, ആഫ്രിക്കന്‍ ആനകള്‍, മുതലായ സൈറ്റുകളിലെല്ലാം പേരെഴുതിച്ച്, പാട്ടച്ചീട്ടു കരസ്ഥമാക്കി, തിരച്ചില്‍ തുടര്‍ന്നു.
അംഗത്വം ഉറപ്പാക്കിയിട്ട്, കാലാകാലം, രാപ്പകല്‍, ഇന്റര്‍ നെറ്റില്‍ത്തന്നെ എന്റെ ജീവിതത്തിനെ തളച്ചിട്ടു.
അവിടെ, കിട്ടാവുന്ന ഓണ്‍ ലൈന്‍ ഡേറ്റിങ്ങ് സൈറ്റുകളിലെല്ലാം കയറിയിറങ്ങി. ചാറ്റിങ്ങ്, ചീറ്റിംഗ്,
ആരാന്റെ ഭാരയയെചീറ്റിങ്ങ്, മുതലായ കലാപരിപാടികളെല്ലാം, വളരെ തന്മയത്വത്തോടു കൂടി അഭിനയിച്ചു.
അവതരിപ്പിച്ചു നോക്കി, എന്നിട്ടെന്താ? ഈ നാട്ടില്‍ രക്ഷയില്ലെന്നല്ലാ, രക്ഷപെടില്ല!! ക്യാ ഫലം? നോ ഫലം!
അങ്ങനെ, ഒരു സുപ്രഭാതത്തില്‍, എന്റെ സകല (ദുര്‍)മോഹങ്ങളും, സങ്കല്പങ്ങളും സാക്ഷാത്കരിക്കാന്‍,
ആഫ്രിക്കയില്‍ നിന്നൊരു കാപ്പിരിക്കുട്ടി, ഒരു കപ്പിരിക്കോമളാംഗി, എനിക്കീമെയില്‍ രൂപത്തില്‍ വന്നു.
അവളൊരു നീഗ്രോ ആണെങ്കിലും, എന്നേ ഇഷ്ട്ടപ്പെട്ടു, എന്നേ മാത്രം കല്യാണം കഴിക്കാനവള്‍ക്കു മോഹം.
അവള്‍ക്കു ബോളീവിയായില്‍ ഒരു നൂറേക്കര്‍ വാങ്ങിയിട്ടവിടെ, ഒപ്പം വസിക്കണം, കുറേ മക്കളേ പെറ്റു കൂട്ടണം.
അത്ഭുതം തോന്നുന്ന രീതിയില്‍ അവളെഴുതിയതെന്തെന്നാല്‍, അവളൊരു പഞ്ച പാവം, പെണ്‍കുട്ടിയാണ്,
അവള്‍ക്കൊത്തിരി സ്വത്തുണ്ട്, അവളുടെ പിതാവിന്റെതാണ്, പരലോകം പൂകിയ പിതാവു നിക്ഷേപിച്ചതാണ്.
അതു സ്വന്തമാക്കണമെങ്കില്‍, അഞ്ചാറു ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കണം, ടാക്സാണു മുഖ്യമാന വിഷയം.
അമ്പതു കോടിക്കധിപനാകണേല്‍, ബോളീവിയായില്‍ വസിക്കണേല്‍, ഞാന്‍ വെറുമൊരഞ്ചാറു ലക്ഷം മുടക്കാന്‍!
അഞ്ചാറു ലക്ഷം മുടക്കിയാല്‍, യുവത്വം തിരിച്ചു കിട്ടിയില്ലെങ്കിലും, ബോളീവിയായില്‍ കാപ്പിരിയൊത്തു വസിക്കാം.
അമ്പതുകഴിഞ്ഞ പാവത്തിനെ, എന്റെ പാവം ഭാര്യയെ, വലിയ പോല്ലാപ്പില്ലാതെ, മൊഴി ചൊല്ലിയിട്ടു തടിയെടുക്കാം.
അഞ്ചാറു പവനുമായിട്ടു വന്നു കയറിയ, ഇവള്‍ക്കെന്നേ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാനൊന്നും അവകാശമില്ലല്ലോ?
അഹോരാത്രം കഷ്ടപ്പെട്ട്, ഇവളെയും ഞാന്‍, ഇത്രയും കാലം, സസുഖം, സസന്തോഷം പോറ്റി സംരക്ഷിച്ചതല്ലേ?
അക്കാലത്തെ എന്റെ ദാരിദ്ര്യം മൂലം, ഒരു അഞ്ചാറു ലക്ഷം രൂപാ, ഗ്രാമീണ ബാങ്കില്‍ നിന്നു തല്‍ക്കാലം കടമെടുത്തു.
അവളുടെ കറുത്ത, കാപ്പിരി ആഗ്രഹങ്ങളുടെ, പൂര്‍ത്തീകാരണങ്ങള്‍ക്കായിട്ടു ഞാന്‍, മുംബായിലേക്കു തീവണ്ടി കയറി.
അന്ധേരിയില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍, അപ്പച്ചന്‍ എന്ന പേരില്‍ ഞങ്ങള്‍ക്കായിട്ടു വലിയൊരു മുറിയെടുത്തു.
അവകാശമുണ്ടെന്ന അവകാശത്തോടെ, പിറ്റേന്ന് തന്നെ, ഒരു ടൊയോട്ട കാറില്‍, അവള്‍ അങ്ങോട്ടോടിയെത്തി.
അതൊരു മധുവിധു ഒന്നുമല്ലെങ്കിലും, മധുരിക്കുന്ന ജീവിതം, ഇതാണു ജീവിതം, ഇതു തീരല്ലേ എന്നു ഞാനാഗ്രഹിച്ചു.
അന്ധേരിയിലെ, ഒരു മധുരാലസ്യത്തില്‍, ഒരു മയക്കത്തില്‍, മുഖവുരയൊന്നുമില്ലാതെ, അവളെന്നോടു വിട പറഞ്ഞു.
അതുമൊരു മധുര പ്രതീക്ഷയായി മനസ്സില്‍ സ്വീകരിച്ചിട്ടു, ശുഭപ്രതീക്ഷയോടെ, മാസങ്ങളോളം ഞാന്‍ കാത്തിരുന്നു.
അതുവരെയുള്ള സകല സങ്കല്‍പ്പങ്ങളും, സകല മോഹങ്ങളും, തകിടംമറിച്ചിട്ടു സകല പത്രത്തിലും വാര്‍ത്ത വന്നൂ.
അതിയാന് പോയിട്ടു മാസങ്ങളായി. എനിക്കും ജീവിക്കണം, ഈ അനാഥത്വം, ഞാന്‍ സ്ഥിരമായി സഹിക്കണോ?
അടുത്തെങ്ങാനുമാണെങ്കില്‍, ഉടനെ ഓടിഎത്തണം, പ്രിയാ എന്റെയനാഥത്വം എന്നെ, എന്നും നിസ്സഹായയാക്കുന്നു,
അവിവേകമല്ലാ, അമ്പതു കഴിഞ്ഞെങ്കിലും, അബലയായതുകൊണ്ട്, ഒരാണ്‍തുണയില്ലാത്ത ഞാനും വിഷമിക്കുന്നു.
അടുത്ത മാസം, ഞാന്‍ പുനര്‍ വിവാഹം ചെയ്യും, ഇതൊരു മുന്നറിയിപ്പു മാത്രമായിട്ടു കരുതി, എന്നോടു ക്ഷമിക്കൂ...?
അതൊരു നൈജീരിയന്‍ തട്ടിപ്പാണെന്നും, പുതു ജീവിതമല്ലെന്നും, വിഡ്ഢിത്തമാണെന്നും, തിരിച്ചറിഞ്ഞ ഞാന്‍,
അകാല വാര്‍ദ്ധക്യത്തില്‍, അടിസ്ഥാനപരമായിട്ടെന്റെ അടിത്തറയിളകി, അകാല മരണത്തെ ഞാനാഗ്രഹിച്ചു.
അതുപോലൊരു പോഴത്തം, ഈമെയില്‍ രൂപത്തില്‍, ഇനിയും പലര്‍ക്കും വരാം, വരാതിരിക്കട്ടെ ജീവിതത്തില്‍.
ആയില്യം നാളില്‍ ജനിച്ചിട്ടെന്താ ഫലം? ആകാര സൗഷ്ടവം, ആപാദചൂഡമായിട്ടെന്നും നമ്മളേ രക്ഷിക്കുമോ?
Friday, February 4, 2011
വസുന്ധരേ നീ ക്ഷമിക്കൂ .
ഓടിഞാനല്ലാരും ഓടിച്ചതല്ല്ലാ
ഓടിത്തളര്‍ന്നു ഞാന്‍ പക്ഷെ-
പലകുറി പാഞ്ഞു പാഞ്ഞിട്ടെന്റെ
യീക്കാലിന്റെ പേശികള്‍ മുറ്റി.
കമ്പ്യുട്ടര്‍ വന്നൂ കഥയാകെ മാറി-
കാലിനില്ലാ തികച്ചും പ്രസക്തി.
കൈകള്‍ പ്രവര്‍ത്തിച്ചു പിന്നെ-
യീക്കൈകള്‍ ബലിഷ്ടങ്ങളായി.
പുതു ലോകം പുതു ജ്ഞാനം,
പുതുലോകത്തെല്ലാമനര്‍ത്ഥം.
വസുന്ധരേ നീ ക്ഷമിക്കെന്റെ
തലയാണു സര്‍വ്വം സുശക്തം.
കൈ കാലുകള്‍ ശോഷിച്ചു-
തലമാത്രമിപ്പോഴും ചരിതം.
ഒരുനാള്‍ തലയുരുണ്ടുരുണ്ടു-
പോയീ അനര്‍ഥങ്ങള്‍ തേടി.
വിവരമില്ലാത്തവര്‍ വിദ്യാവിഹീനര്‍
എന്റെതല കൊണ്ടു കാല്‍പ്പന്തു കെട്ടി
അവര്‍ തലങ്ങും വിലങ്ങും കളിച്ചെന്റെ
മരമണ്ടന്‍ തലയുടെ രൂപം തിരുത്തി!!
-------------------------------------------------------------------------------
അത്യന്താധുനിക കവികള്‍ എന്നോടു പൊറുക്കണം. ഇതേതോ ഒരു ഭ്രാന്തന്റെ ജല്പനമായിട്ടു കരുതേണമേ
എന്നൊരു അപേക്ഷ!
ഓടിത്തളര്‍ന്നു ഞാന്‍ പക്ഷെ-
പലകുറി പാഞ്ഞു പാഞ്ഞിട്ടെന്റെ
യീക്കാലിന്റെ പേശികള്‍ മുറ്റി.
കമ്പ്യുട്ടര്‍ വന്നൂ കഥയാകെ മാറി-
കാലിനില്ലാ തികച്ചും പ്രസക്തി.
കൈകള്‍ പ്രവര്‍ത്തിച്ചു പിന്നെ-
യീക്കൈകള്‍ ബലിഷ്ടങ്ങളായി.
പുതു ലോകം പുതു ജ്ഞാനം,
പുതുലോകത്തെല്ലാമനര്‍ത്ഥം.
വസുന്ധരേ നീ ക്ഷമിക്കെന്റെ
തലയാണു സര്‍വ്വം സുശക്തം.
കൈ കാലുകള്‍ ശോഷിച്ചു-
തലമാത്രമിപ്പോഴും ചരിതം.
ഒരുനാള്‍ തലയുരുണ്ടുരുണ്ടു-
പോയീ അനര്‍ഥങ്ങള്‍ തേടി.
വിവരമില്ലാത്തവര്‍ വിദ്യാവിഹീനര്‍
എന്റെതല കൊണ്ടു കാല്‍പ്പന്തു കെട്ടി
അവര്‍ തലങ്ങും വിലങ്ങും കളിച്ചെന്റെ
മരമണ്ടന്‍ തലയുടെ രൂപം തിരുത്തി!!
-------------------------------------------------------------------------------
അത്യന്താധുനിക കവികള്‍ എന്നോടു പൊറുക്കണം. ഇതേതോ ഒരു ഭ്രാന്തന്റെ ജല്പനമായിട്ടു കരുതേണമേ
എന്നൊരു അപേക്ഷ!
Subscribe to:
Comments (Atom)